സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കാമുകനായ മധുര കൂടക്കോവിൽ സ്വദേശി ശരവണകുമാറിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കല്ലുകെട്ടി പാറമടയിലെ വെള്ളത്തിൽ താഴ്ത്തുകയായിരുന്നു.
ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സരസ്വതിയും ശരവണകുമാറും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു സരസ്വതി. ഫെബ്രുവരി 11 മുതൽ സരസ്വതിയെ കാണാതായതിനെത്തുടർന്ന് സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഇവർക്ക് 21-കാരനുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.
ഫോൺ രേഖകൾ പരിശോധിച്ച പോലീസ് ശരവണകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് സരസ്വതി ശരവണകുമാറിനെ നിരന്തരം നിർബന്ധിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൂടകോവിലിലെ ഒരു ഫാം ഹൗസിൽ വെച്ച് ശരവണകുമാർ സരസ്വതിയെ കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹം കല്ലുകെട്ടി പാറമടയിൽ താഴ്ത്തി.
പ്രതി കുറ്റം സമ്മതിച്ചതോടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. ക്രൂരമായ ഈ കൊലപാതകം തമിഴ്‌നാട്ടിൽ വലിയ ചർച്ചയായിരിക്കുകയാണ്.
പ്രണയ പക : തമിഴ്നാട്ടിൽ 52-കാരിയെ 21-കാരൻ കൊലപ്പെടുത്തി ക്വാറിയിൽ തള്ളി !!
Advertisement
Advertisement
Advertisement