പെട്രോൾ പമ്പുകൾ, ഷോപ്പിംഗ് മാളുകൾ, വലിയ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയതാണ് പുതിയ നയത്തിലെ പ്രധാന ആകർഷണം.
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന പെട്രോൾ പമ്പുകളിലും ഷോപ്പിംഗ് മാളുകളിലും ഇനി മുതൽ മദ്യം ലഭ്യമാകും. വലിയ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾക്ക് ലൈസൻസോടെ വിദേശമദ്യവും ബിയറും വൈനും വിൽക്കാം. എല്ലാ മദ്യശാലകളിലും സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റൽ ഇടപാടുകൾ നിർബന്ധമാക്കി.
ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് സ്വയം പരിശോധിക്കാൻ ‘ആൽക്കോമീറ്ററുകൾ’ സ്ഥാപിക്കണം. ഉത്തരവാദിത്തമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമാണിത്.
ഇന്ത്യൻ നിർമ്മിത വിദേശമദ്യം (IMFL), ബിയർ, വൈൻ എന്നിവയ്ക്ക് 2 ശതമാനം വില വർദ്ധിപ്പിച്ചു. എന്നാൽ വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് വില വർദ്ധിപ്പിച്ചിട്ടില്ല.
നഗരത്തിൽ ആകെ 97 റീട്ടെയിൽ മദ്യശാലകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇവയുടെ ലേലത്തിലൂടെ ഏകദേശം 454.35 കോടി രൂപയാണ് അടിസ്ഥാന വിലയായി സർക്കാർ പ്രതീക്ഷിക്കുന്നത്. ലൈസൻസ് ഫീ അടയ്ക്കുന്നതിനും സെക്യൂരിറ്റി തുകയ്ക്കും പുതിയ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
മദ്യശാലകളിൽ സിസിടിവി നിരീക്ഷണവും മദ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും ഏർപ്പെടുത്തുന്നതിലൂടെ മദ്യക്കടത്ത് തടയാനും ഭരണകൂടം ലക്ഷ്യമിടുന്നു.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ മദ്യവിൽപ്പന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപ്ലവാത്മകമായ മാറ്റങ്ങളോടെ പുതിയ മദ്യനയത്തിന് അംഗീകാരം നൽകി
Advertisement
Advertisement
Advertisement