breaking news New

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയും സ്വത്ത് രേഖകളും തമിഴ്നാട് സർക്കാരിന് കൈമാറി ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി

സ്വർണ വാളും വജ്രം പിടിപ്പിച്ച അരപ്പട്ടയും കിരീടവും അടക്കം 27 കിലോ സ്വർണശേഖരമാണ് കൈമാറിയത്. 1500-ലധികം ഏക്കർ ഭൂമിയടക്കമുണ്ട് ഈ കൂട്ടത്തില്‍.

ഇപ്പോഴത്തെ വിപണിവില അനുസരിച്ച് സ്വർണത്തിന് മാത്രം ഇരുപത്തിയൊന്നരക്കോടി രൂപ വരും. ചെന്നൈയിലും മറ്റിടങ്ങളിലുമായി 1526 ഏക്കർ ഭൂമിയുടെ സ്വത്ത് രേഖകൾ. പത്തരക്കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങൾ. രണ്ട് ലക്ഷത്തോളം കറൻസി നോട്ടുകൾ. 21 വർഷമായി കർണാടക സർക്കാരിന്‍റെ ട്രഷറി മുറിക്കുള്ളിലിരുന്ന ഈ വമ്പൻ സ്വത്ത് ശേഖരമാണ് ഒടുവിൽ തമിഴ്നാട് സർക്കാരിന് കൈമാറിയത്.

നിലവിൽ പ്രചാരത്തിലില്ലാത്ത കറൻസിയായതിനാൽ പിടിച്ചെടുത്ത രണ്ടരലക്ഷം നോട്ടുകൾ റിസർവ് ബാങ്കിന് കൈമാറിക്കഴിഞ്ഞു. ആറ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള, ആയിരത്തിയഞ്ഞൂറിലധികം ഏക്കർ ഭൂമിയും സ്വർണവുമടക്കം ലേലത്തിൽ വച്ചാൽ തമിഴ്നാട് സർക്കാരിന് കിട്ടുക വൻതുകയായിരിക്കും.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5