ഉത്രാട ദിനത്തിൽ പാരമ്യത്തിലെത്തിയ ‘ഉത്രാടപ്പാച്ചിലിലാണ്’ മലയാളികൾ. ഉത്രാടം ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുമ്പോൾ, അങ്ങേയറ്റം ആവേശത്തോടെ തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വീടുകളും വിപണികളും.
“കാണം വിറ്റും ഓണമുണ്ണണം” എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന തിരക്കാണ് കടമ്പോളങ്ങളിൽ കാണുന്നത്. ഓണക്കോടികൾ, വിഷരഹിത പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, അച്ചാറുകൾക്കും ഉപ്പേരികൾക്കുമുള്ള വിഭവങ്ങൾ എന്നിവ വാങ്ങാൻ ജനങ്ങൾ കടകളിലേക്ക് ഒഴുകിയെത്തുന്നു.
ഓൺലൈൻ ഷോപ്പിംഗ് സജീവമാണെങ്കിലും നേരിട്ടെത്തി തൊട്ടുതൊട്ട് സാധനങ്ങൾ വാങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആളുകൾ. ചെറുകിട കച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾ വരെ ഒരുപോലെ കൈനിറയെ കച്ചവടം നടത്തുന്ന ദിനം കൂടിയാണിത്.
കുടുംബാംഗങ്ങൾ ഒന്നടങ്കം ഒത്തുചേരുന്ന ഉത്രാട ദിനത്തിൽ ഉപ്പേരി വറുക്കലും അച്ചാർ ഉണ്ടാക്കലുമാണ് പ്രധാന വിശേഷം. ഇതിനായി ഏത്തക്കായ കുലകൾ വാങ്ങാനും തിടുക്കമുണ്ട്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കരുതിയും, സ്നേഹം പങ്കുവെച്ചും മലയാളി ഓണാഘോഷത്തിലേക്ക് കടക്കുകയാണ്.
ഉത്രാടത്തിൽ തുടങ്ങി തിരുവോണവും കഴിഞ്ഞ് മൂന്നാം ഓണം വരെ നീളുന്ന ഈ ആഘോഷ രാവുകൾ ഗ്രാമ-നഗര ഭേദമന്യേ മലയാളി ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
മലയാളികൾ ഉത്രാടപ്പാച്ചിലിൽ ; കാത്തിരുന്ന തിരുവോണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നിറവിലേക്ക് നാടൊരുങ്ങി
Advertisement
Advertisement
Advertisement