വിവിധ കേസുകളിലായി 10,015 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം ഏറ്റവുമധികം ആളുകൾ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. പരിശോധനകളിൽ 8.28 കിലോ എം.ഡി.എം.എയും ആയിരം കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓണക്കാലത്ത് അതിർത്തി കടന്നെത്തുന്ന വ്യാജ സ്പിരിറ്റ് തടയാൻ പ്രത്യേക സംവിധാനമൊരുക്കും. കൊറിയർ സർവീസുകൾ വഴി മയക്കുമരുന്ന് കടത്തുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, ഗുണ്ടാ-സ്ഥിരം കുറ്റവാളികളെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ഗ്രിപ്പിന്റെ’ ഭാഗമായി 10,519 പേർ പോലീസ് നിരീക്ഷണത്തിലാണ്. മരട് അനീഷ്, അർജുൻ ആയങ്കി തുടങ്ങിയ പ്രമുഖ കുറ്റവാളികൾ ഉൾപ്പെടെ 158 പേരാണ് ഇതിനോടകം അറസ്റ്റിലായത്. 20 പേർക്കെതിരെ കാപ്പ ചുമത്തിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ലഹരി കടത്തിനും വിപണനത്തിനുമെതിരെ സംസ്ഥാന പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ; രമേശ് ചെന്നിത്തല
Advertisement
Advertisement
Advertisement