വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാന്റെ വടക്കുകിഴക്കായി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇറാനിയൻ സർക്കാർ നടത്തുന്ന നൂർ ന്യൂസ് സ്ഥിരീകരിച്ചു. മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇറാന്‍ തിരിച്ചടിക്കുമെന്ന് കണ്ട് ആക്രമണത്തിന് ശേഷം ഇസ്രായേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഇറാനെതിരെ ഇസ്രയേൽ നടത്തിയത് മുന്‍കരുതല്‍ ആക്രമണമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറഞ്ഞു. രാജ്യത്തിനും സിവിലിയന്‍ ജനതയ്ക്കും നേരെ സമീപഭാവിയില്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം പ്രതീക്ഷിക്കുന്നതായും കാറ്റ്സ് പറഞ്ഞു.
ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങിയപ്പോൾ, ഇറാനെതിരായ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സുരക്ഷാ മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. ഇസ്രായേലുമായുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ ഒരു വീഡിയോ സന്ദേശത്തിൽ വിശേഷിപ്പിച്ചു. ഇറാനിലുടനീളം നിരവധി സ്ഥലങ്ങളെ ഇസ്രായേൽ പൈലറ്റുമാർ സജീവമായി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ, മൊത്തത്തിലുള്ള സൈനിക ശക്തി എന്നിവ നശിപ്പിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു.
സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരു കാബിനറ്റ് തല യോഗം വിളിക്കുന്നുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതികാര നടപടികളിലേക്ക് രാജ്യം ഒരുങ്ങുന്നതിനാൽ, ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സംരക്ഷിത പ്രദേശങ്ങളിൽ തന്നെ തുടരാനും ഇസ്രായേലിലെ അധികാരികൾ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇറാനെതിരെ സൈനിക ആക്രമണവുമായി ഇസ്രയേൽ !!
Advertisement

Advertisement

Advertisement

