മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച മീനുകള്‍ അത്യാവശ്യം നല്ല വിലയ്ക്ക് വിറ്റുപോകുകയും ചെയ്തു. എന്നാല്‍ ചെറുകിട കച്ചവടക്കാർ ചന്തകളിലും വീടുകളിലുമൊക്കെ വില്പന നടത്തിയെങ്കിലും പലരും ആശങ്കകള്‍ കാരണം മീൻ വാങ്ങാൻ തയാറായില്ലെന്ന് കച്ചവടക്കാർ പറയുന്നു. കടലിൽ നിന്ന് കൂടുതലായി ലഭിച്ചത് നെത്തോലിയാണ്. ഒരു കിലോ നെത്തോലി 80 മുതല്‍ 100 രൂപ വരെ വിലയ്ക്കാണ് വിറ്റുപോയത്. പരവ, കിളിമീൻ, മാന്തല്‍ തുടങ്ങിയ മത്സ്യങ്ങളാണ് വള്ളക്കാർക്ക് ഇന്നലെ കൂടുതലായി ലഭിച്ച മറ്റ് മത്സ്യങ്ങൾ. ട്രോളിംഗ് നിരോധനത്തിന് മുൻപുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് വിലയില്‍ ഉണ്ടായിട്ടുള്ളതെന്നും കച്ചവടക്കാർ പറയുന്നു.
പരവയോടാണ് കച്ചവടക്കാർക്ക് പ്രിയം കൂടുതലും. കുട്ടയ്ക്ക് 6000 മുതല്‍ 7000 രൂപയ്ക്കാണ് പരവയുടെ കച്ചവടം നടക്കുന്നത്. ചെറുകിട വ്യാപാരികള്‍ മീനിൻറെ വലിപ്പം അനുസരിച്ച് പരവ കിലോഗ്രാമിന് 250 മുതല്‍ 350 രൂപ വരെ ഈടാക്കിയാണ് വിറ്റഴിച്ചത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ വില അല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ കിളിമീൻ കയറ്റുമതി കമ്പനിക്കാരാണ് വാങ്ങിയത്. മാന്തളിനും ആവശ്യക്കാർ ഏറെയായിരുന്നു.
അതേസമയം കായലിലെ മത്സ്യത്തിന് പ്രിയം കൂടിയിട്ടുണ്ട്. കരിമീൻ, കണമ്പ, കൊഞ്ച് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെ. ഇവ സുലഭമായി ലഭിക്കുന്നില്ല. ഉള്ളതിന് തീവിലയുമാണ്. കടൽ മത്സ്യങ്ങളെ കുറിച്ചുള്ള വ്യാജ പ്രചരണം അവ വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധനം ഏർപെടുത്തിയിട്ടും ഇന്നലെ കടലിൽ പോയ മത്സ്യ തൊഴിലാളികൾക്ക് ആവശ്യത്തിലധികം മത്സ്യം ലഭിച്ചു
Advertisement

Advertisement

Advertisement

