അഹമ്മദാബാദില്‍ ദുരന്തമുണ്ടാക്കിയ വിമാനത്തിന് പരിശോധനകള്‍ നടന്നോ എന്നതാണ് ഉയരുന്ന ചോദ്യം.
വിമാനം പറന്നുയര്‍ന്നു. പക്ഷേ അതിന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് പൈലറ്റ് നല്‍കിയ അവസാന സന്ദേശവും ഈ സൂചനയുടേതായിരുന്നു.
നോ ത്രസ്റ്റ്.. പ്ലേന്‍ നോട്ട് ടെക്കിംഗ് ലിഫ്റ്റ്............ ഇതായിരുന്നു പൈലറ്റ് നല്‍കിയ സന്ദേശം.
അതായത് പറന്നുയരാനുള്ള കരുത്ത് വിമാനത്തിന് ഇല്ലെന്ന് പറയുകയായിരുന്നു പൈലറ്റ്. പിന്നാലെ തന്നെ വിമാനത്തിന് എടിഎസുമായുള്ള ബന്ധം നഷ്ടമായി. പിന്നെ വിമാനത്താവളത്തിന് അടുത്തുള്ള മെഡിക്കല്‍ കോളേജില്‍ ആ വിമാനം തകര്‍ന്നു വീണു. വേണ്ട സുരക്ഷാ പരിശോധനകള്‍ എല്ലാം എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ ഈ വിമാനത്തില്‍ നടത്തിയോ എന്നതും ഉയരുന്ന ചോദ്യമാണ്. ടെയ്ക് ഓഫിന് മുമ്പ് വേണ്ട പരിശോധനകളെല്ലാം നടന്നോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിന്റെയും തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്നതുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. കെട്ടിടങ്ങളോട് ചേര്‍ന്നാണ് വിമാനം സഞ്ചരിക്കുന്നതെന്ന് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം താഴേക്ക് പതിക്കുന്നതും വിമാനം വലിയ തീഗോളമായി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. അതായത് പറന്നുയരാന്‍ കഴിയാതെ വിമാനം തകര്‍ന്നു വീണു. ഈ പ്രതിസന്ധിയുടെ സന്ദേശം തന്നെയാണ് മേയ് ഡേ കോളില്‍ പൈലറ്റ് പങ്കുവച്ചതും.
മെയ്‌ഡേ! ഒരു വിമാന പൈലറ്റോ കപ്പലിന്റെ ക്യാപ്റ്റനോ ഒരിക്കലും വിളിക്കാന്‍ ആഗ്രഹിക്കാത്ത കോളാണ് ഇത്. വലിയ കുഴപ്പം മുന്നിലുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. മെയ്‌ഡേ ദുരന്ത സന്ദേശം തുടര്‍ച്ചയായി മൂന്ന് തവണ ഉച്ചരിക്കണമെന്ന് നടപടിക്രമം ആവശ്യപ്പെടുന്നു.
ഒരു വലിയ ദുരന്ത സന്ദേശം ആരംഭിക്കുന്നത് മെയ്‌ഡേ മൂന്ന് തവണ ആവര്‍ത്തിക്കുന്നതിലൂടെയാണ്, തുടര്‍ന്ന് ഉള്‍പ്പെട്ടിരിക്കുന്ന തരം, ഐഡന്റിറ്റി, അടിയന്തരാവസ്ഥയുടെ സ്വഭാവം, സ്ഥലം അല്ലെങ്കില്‍ അവസാനമായി അറിയപ്പെടുന്ന സ്ഥലം, നിലവിലെ കാലാവസ്ഥ, ശേഷിക്കുന്ന ഇന്ധനം, ഏത് തരത്തിലുള്ള സഹായം ആവശ്യമാണ്, അപകടത്തില്‍പ്പെട്ട ആളുകളുടെ എണ്ണം എന്നിവ ഉള്‍പ്പെടെ സാധ്യമായ എല്ലാ പ്രസക്തമായ വിവരങ്ങളും നല്‍കും. ഇവിടെ പൈലറ്റ് നല്‍കുന്നത് നോ ത്രസ്റ്റ്.. പ്ലേന്‍ നോട്ട് ടെക്കിംഗ് ലിഫ്റ്റ്.. എന്നാണ്. അതായത് മുമ്പിലുള്ള ദുരന്തം പൈലറ്റ് തിരിച്ചറിഞ്ഞിരുന്നു.
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാരായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്നത് രണ്ട് പൈലറ്റുമാരുടെ പരിചയസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 10 ക്രൂ അംഗങ്ങളും അപകടമുണ്ടായ സമയത്ത് വിമാനത്തിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പത്തുണ്ട്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവിന് 1100 മണിക്കൂര്‍ പരിചയസമ്പത്തുണ്ട്. ഇദ്ദേഹമാണ് ക്യാപ്റ്റനൊപ്പം വിമാനം നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷമാണ് പൈലറ്റ് 'മെയ് ഡേ' അപായ സിഗ്‌നല്‍ എയര്‍ ട്രാഫ്ക് കണ്‍ട്രോളിന് കൈമാറിയത്. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ട വിമാനത്തിന്റെ നിലവാരവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതെല്ലാം എയര്‍ ഇന്ത്യയെ വെട്ടിലാക്കുന്നതാണ്.
ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്ക് ശേഷം ആണ് എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം അപകടത്തില്‍പ്പെടുന്നത്. ഫ്ളൈറ്റ് ട്രാക്കിങ് പ്ലാറ്റ് ഫോമായ ഫ്ളൈറ്റ് റഡാറില്‍ നിന്ന ലഭിക്കുന്ന വിവരമനുസരിച്ച് 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം അപകടത്തില്‍പ്പെടുന്നത്.
അഹമ്മദാബാദിലെ അകാശ ദുരന്തം വിമാനത്തിന്റെ രണ്ട് എഞ്ചിനും പ്രവര്‍ത്തിക്കാത്തിന്റെ ഫലം ; പരിശോധനകളില്‍ വീഴ്ചയുണ്ടായോ ? എയര്‍ ഇന്ത്യ ഉത്തരം നൽകിയേ പറ്റൂ !!
Advertisement

Advertisement

Advertisement

