പാർട്ടിയുടെ കേന്ദ്ര സംഘടനാ നിര പൂർണ്ണമായും പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള പുതിയ ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനുഭവസമ്പത്തും യുവത്വവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള തന്ത്രപരമായ മാറ്റങ്ങൾക്കാണ് ബി.ജെ.പി മുതിരുന്നത്.
പാർട്ടി ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേറ്റതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഘടനാപരമായ നീക്കമാണിത്. മുതിർന്ന കേന്ദ്രമന്ത്രിമാരെ പാർട്ടി സംഘടനാ ചുമതലകളിലേക്ക് കൊണ്ടുവരാൻ നീക്കമുണ്ട്.
യുവനേതാക്കൾക്കും വനിതാ നേതാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ നിര. സമീപകാലത്തുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, യുവാക്കളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനം ശക്തമാക്കാൻ യുവനേതാക്കൾക്ക് വലിയ ചുമതലകൾ നൽകും. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ചകളുടെ അധ്യക്ഷന്മാർ എന്നിവരുടെ വിവരങ്ങൾ പുതിയ പട്ടികയിലുണ്ടാകും.
പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനായ നിതിൻ നവീന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അഴിച്ചുപണി ബി.ജെ.പിയിൽ ഒരു തലമുറ മാറ്റത്തിനാണ് വഴിതുറക്കുന്നത്.
ഭാരതീയ ജനതാ പാർട്ടിയിൽ വൻ സംഘടനാ അഴിച്ചുപണി നടക്കാൻ സാധ്യത ; ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും ...
Advertisement
Advertisement
Advertisement