രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന ജനകീയ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷക്കാലമായി, ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ വീട്ടുപടിക്കൽ തുക ലഭ്യമായിരുന്നു. ഈ സിസ്റ്റമാണ് യു.ഡി.എഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡി.ബി.ടി വഴി ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്.
ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണെന്നും, പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് പഴയ രീതി പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ നേരിട്ട് ക്ഷേമപെൻഷൻ തുക എത്തിക്കുന്ന സംവിധാനം നിർത്തലാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Advertisement
Advertisement
Advertisement