ടീമിനെ കൊണ്ടുവരാനായി ഒപ്പിട്ട കരാറിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം അവർ പിന്മാറുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. 16,000 മില്യൺ ഡോളറാണ് സ്പോൺസർമാർ ഇതിനായി ചെലവാക്കിയതെന്നും, കരാർ ലംഘനം നടന്നത് അർജന്റീനയുടെ ഭാഗത്തുനിന്നാണെന്നും മന്ത്രി ആരോപിച്ചു.
ഏകദേശം 16,000 മില്യൺ ഡോളറാണ് സ്പോൺസർമാർക്ക് നഷ്ടമായത്. ഇത് സർക്കാരിന്റെ പണമല്ലെന്നും സ്വകാര്യ സ്പോൺസർമാരുടേതാണെന്നും മന്ത്രി വ്യക്തമാക്കി.
കേരള സർക്കാർ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. കരാർ ഒപ്പിട്ട ശേഷം ടീം വരാതിരുന്നത് അവരുടെ വീഴ്ചയാണ്, അതിൽ സർക്കാരിന് പങ്കില്ല.തിരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2024 സെപ്റ്റംബറിൽ വലിയ ആവേശത്തോടെയാണ് അർജന്റീന ടീം കേരളത്തിലെത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് പലതവണ തീയതികൾ മാറ്റിയതും ഒടുവിൽ മെസ്സിയും സംഘവും വരില്ലെന്ന വെളിപ്പെടുത്തലും ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന കരാർ ലംഘിച്ചതിലൂടെ ലയണൽ മെസ്സി സംസ്ഥാനത്തെ ആരാധകരെ വഞ്ചിച്ചുവെന്ന് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ
Advertisement
Advertisement
Advertisement