യുഎസ് ആസ്ഥാനമായുള്ള ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ മോണിങ് കൺസൾട്ട് നടത്തിയ സമീപകാല ആഗോള സർവേയിലാണ് മോദി ഏറ്റവും ജനപ്രിയ നേതാവായത്. നരേന്ദ്ര മോദിക്ക് 68 ശതമാനം അംഗീകാര നിരക്ക് ലഭിച്ചു. ഇത് സർവേ നടത്തിയ എല്ലാ നേതാക്കളിലും വെച്ച് ഏറ്റവും ഉയർന്നതാണ്. 2026 മാർച്ച് 2 മുതൽ മാർച്ച് 8 വരെ ട്രാക്ക് ചെയ്ത ഈ സർവേയിൽ, മറ്റ് ലോകനേതാക്കളെ മറികടന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തി. പ്രതികരിച്ചവരിൽ 26 % പേർ അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിച്ചില്ല. അതേസമയം 6 ശതമാനം പേർ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.
ഓരോ രാജ്യത്തെയും മുതിർന്നവരിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങളുടെ ഏഴ് ദിവസത്തെ റോളിങ് ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സർവേ. പ്രധാനമന്ത്രി മോദിയ്‌ക്ക് പിന്നിലായി, സ്വിറ്റ്സർലൻ്റ് പ്രസിഡൻ്റ് ഗൈ പാർമെലിൻ 62 ശതമാനം അംഗീകാര നിരക്കോടെ രണ്ടാം സ്ഥാനം നേടി.ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ-മ്യുങ് 62 ശതമാനവുമായി മൂന്നാം സ്ഥാനത്ത് എത്തി. ഏറ്റവും പിന്നിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആണ്.
മറ്റ് പ്രമുഖ നേതാക്കൾ :
ആൻഡ്രെജ് ബാബിസ് (ചെക്ക് റിപ്പബ്ലിക്) – 57%
ജാവിയർ മിലെയ് (അർജൻ്റീന) – 56%
സനാ ടകൈച്ചി (ജപ്പാൻ) – 56%
മാർക്ക് കാർണി (കാനഡ) – 55%
ഇറാനിലെ സമീപകാല യുദ്ധത്തെ തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരനിരക്ക് 39 ശതമാനമായി. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ 24 ശതമാനവും ജർമ്മനിയുടെ ഫ്രെഡറിക് മെർസ് 20 ശതമാനവും നേടി.
മോണിങ് കൺസൾട്ടിന്റെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ എന്നത് പല രാജ്യങ്ങളിലെയും ജനാധിപത്യ നേതാക്കളോടുള്ള പൊതുജനാഭിപ്രായം അളക്കുന്ന ഒരു തുടർച്ചയായ പ്രോജക്റ്റ് ആണ്.
സമയത്തിനനുസരിച്ച് അംഗീകാരത്തിലെ മാറ്റങ്ങൾ പിടിച്ചെടുക്കാൻ ഇത് നിരന്തരമായ ഡാറ്റാ ശേഖരണവും റോളിംഗ് ശരാശരിയും ഉപയോഗിക്കുന്നു.
ഡിജിറ്റൽ ലോകത്തും സജീവമായ മോദി, ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ അനുയായികളെ മറികടക്കുന്ന ആദ്യ ആഗോള നേതാവായി അടുത്തിടെ മാറിയിരുന്നു. ജനപ്രിയതയുടെ കാര്യത്തിൽ ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
ജനപ്രിയ ലോകനേതാക്കളിൽ ഒന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ...
Advertisement
Advertisement
Advertisement