ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയെ അനുകൂലമായി വിലയിരുത്തിയ സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ മുൻപേ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
സഭാ തർക്കവുമായി ബന്ധപ്പെട്ട 1958, 1995, 2017 വർഷങ്ങളിലെ കോടതി വിധികളും ഐക്യ നിലപാടിനെയാണ് പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വട്ടശേരിൽ തിരുമേനിയുടെ കാലം മുതലുള്ള മലങ്കര സഭയുടെ നിലപാടും ഇതേ ദിശയിലാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
പൗരാണിക പാരമ്പര്യമുള്ള ഭാരതീയ സഭ എന്ന വിശേഷണം ബിജെപിയും ആർഎസ്എസും നൽകിയിട്ടുണ്ടെന്നും, സഭ വിഭജിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലങ്കര സഭയുടെ അസ്തിത്വത്തിനെതിരെ ആരും നിലപാട് സ്വീകരിക്കില്ലെന്നും സഭാ സമാധാനത്തിന് പുറത്തുള്ള ഇടപെടലുകൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയനെ നേരിൽ കാണാനായതിൽ അഭിമാനമുണ്ടെന്ന് മോദി എക്‌സിൽ കുറിച്ചു.
മലങ്കര സഭ വിഭജിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ
Advertisement
Advertisement
Advertisement