പഞ്ചാബിലെ അമൃത്സറിലും ജമ്മു കശ്മീരിലെ രജൗരിയിലുമാണ് ശക്തിയേറിയ ഐഇഡികൾ സുരക്ഷാ സേന കണ്ടെത്തിയത്. സ്ഫോടനം നടക്കുന്നതിന് മുൻപ് തന്നെ ഇവ നിർവീര്യമാക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
ഡൽഹിയിലെ തിരക്കേറിയ വിപണികളിലും റെയിൽവേ സ്റ്റേഷനുകളിലും ചാവേർ ആക്രമണത്തിനോ സ്ഫോടനത്തിനോ ഭീകരർ തയ്യാറെടുക്കുന്നു എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അതിർത്തി കടന്നുള്ള ഡ്രോണുകൾ വഴിയാണ് പഞ്ചാബിലേക്ക് സ്ഫോടകവസ്തുക്കൾ എത്തിയതെന്ന് സംശയിക്കുന്നു. രജൗരിയിൽ സൈനിക വാഹനങ്ങളെ ലക്ഷ്യം വെച്ചാണ് ഭീകരർ ഐഇഡി സ്ഥാപിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന കർശന നിലപാടുകളെ പിന്തുണച്ചു. ദക്ഷിണേഷ്യയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരസംഘടനകൾക്കെതിരെ ഇന്ത്യയും അമേരിക്കയും സംയുക്തമായി നീങ്ങുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച പുതിയ സുരക്ഷാ സഖ്യങ്ങൾ ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ചിലരെ ചോദ്യം ചെയ്തു വരികയാണ്. ഭാരതത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. അതിർത്തികളിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായുള്ള രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന് പിന്നാലെ പഞ്ചാബിലും കശ്മീരിലും സ്ഫോടകവസ്തുക്കൾ (IED) കണ്ടെത്തി !!!
Advertisement
Advertisement
Advertisement