പരാജയപ്പെട്ടാല്‍ പിന്നെ വനവാസമാണെന്നും യുവതലമുറയ്ക്കായി വഴിമാറിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016-ല്‍ തിരിച്ചടിയുണ്ടാകുമെന്ന് താന്‍ നേരത്തെ പ്രവചിച്ചിരുന്നെങ്കിലും 2026-ല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. 2011-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പട്ടികയില്‍ നിന്ന് പുറത്തായ സംഭവം അദ്ദേഹം അനുസ്മരിച്ചു. 'മന്ത്രിയാകുമെന്ന് ഉമ്മന്‍ചാണ്ടി നേരിട്ട് വിളിച്ചു പറഞ്ഞു, വകുപ്പിനെക്കുറിച്ച് വരെ ചര്‍ച്ച നടത്തി. എന്നാല്‍ വൈകിട്ട് പട്ടിക വന്നപ്പോള്‍ ഞാനില്ലായിരുന്നു. ഏറെ സങ്കടം തോന്നിയ നിമിഷമായിരുന്നു അത്,' സതീശന്‍ പറഞ്ഞു. ഇതിന് പിന്നിലെ കാരണങ്ങള്‍ ഉമ്മന്‍ചാണ്ടി പിന്നീട് വിശദീകരിച്ചിട്ടുണ്ടെങ്കിലും അത് ഒരിക്കലും പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കെ.പി.സി.സി അധ്യക്ഷ പദവികള്‍ പലപ്പോഴും കൈയെത്തും ദൂരത്ത് നഷ്ടമായിട്ടുണ്ട്. അര്‍ഹമായ പദവികള്‍ നിഷേധിക്കപ്പെട്ടപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. സഭയില്‍ സര്‍ക്കാരിന്റെ പ്രതിരോധത്തിന്റെ കുന്തമുനയായി താന്‍ നിന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് നേരിട്ട ഇത്തരം അനുഭവങ്ങള്‍ വരുംതലമുറയ്ക്ക് ഉണ്ടാകരുത് എന്ന് നിര്‍ബന്ധമുണ്ടെന്നും, കേരള രാഷ്ട്രീയത്തില്‍ ഏറ്റവും നേരത്തെ വിരമിക്കുന്ന നേതാവ് താനായിരിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. 2011-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ താന്‍ ഇടംപിടിക്കുമെന്ന് ഉറപ്പിച്ചിരുന്നതായും എന്നാല്‍ അവസാന നിമിഷം പുറത്തായപ്പോള്‍ വലിയ സങ്കടം തോന്നിയതായും സതീശന്‍ പറഞ്ഞു.
മന്ത്രിയാകുമെന്ന് ഉമ്മന്‍ചാണ്ടി നേരിട്ട് വിളിച്ചുപറയുകയും ഏത് വകുപ്പ് വേണമെന്ന് വരെ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വൈകിട്ട് പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഉമ്മന്‍ചാണ്ടി എന്നെ വിളിച്ചു. സീനിയര്‍ നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഉള്ളപ്പോള്‍ ഏത് വകുപ്പ് നല്‍കിയാലും മതിയെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. എന്നാല്‍ പട്ടിക വന്നപ്പോള്‍ ഞാന്‍ പുറത്തായി. രാഷ്ട്രീയത്തില്‍ പദവികള്‍ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കെ.പി.സി.സി അധ്യക്ഷ സ്ഥാനങ്ങളും ഇങ്ങനെ കൈവിട്ടുപോയിട്ടുണ്ട്,' സതീശന്‍ പറഞ്ഞു.
മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യം ഉമ്മന്‍ചാണ്ടി പിന്നീട് തന്നോട് വിശദീകരിച്ചിരുന്നു. എന്നാല്‍ ആ രഹസ്യം ഒരിക്കലും താന്‍ പുറത്തുപറയില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഇന്നും രാഷ്ട്രീയത്തില്‍ സജീവമാണോ എന്ന ചോദ്യത്തിനും സൂചന പോലും നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അന്ന് മന്ത്രിസ്ഥാനം കിട്ടാത്തതിലും താന്‍ പരിഭവിക്കാതെ സഭയില്‍ സര്‍ക്കാരിന്റെ പ്രധാന പ്രതിരോധ ഭടനായി നിന്നു. തനിക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ പുതുതലമുറയ്ക്ക് ഉണ്ടാകരുത് എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തില്‍ ഒരുപക്ഷേ ഏറ്റവും നേരത്തെ വിരമിക്കുന്നത് താനായിരിക്കുമെന്നും യുവാക്കള്‍ക്കായി മാറിക്കൊടുക്കാന്‍ തയ്യാറാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
Advertisement
Advertisement
Advertisement