breaking news New

ആൾ ഒളിവിൽ തന്നെ : ബലാത്സംഗക്കേസിൽ പ്രതിയായ രാഹൂൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. പൊലീസ് അറസ്റ്റ് നീക്കം തടയുന്നതിനായി ഹർജി ഇന്ന് തന്നെ ബെഞ്ചിൽ അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. രാഹുൽ മാങ്കൂട്ടത്തിനിനെതിരെ പാർട്ടി നിലപാട് എടുത്തിട്ടില്ലെന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചാണ് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ രംഗത്തെത്തിയത്. താൻ പറയുന്നത് എന്തിനാണ് എന്നു എല്ലാവർക്കും അറിയാമെന്നും അതിൽ യാതൊരു ദുരൂഹതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിനിനെതിരെയുള്ള രണ്ടാമത്തെ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം മുന്നോട്ട് പോകും, കൂടാതെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു. കേസിന്‍റെ സങ്കീർണ്ണത കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണ് എന്നതാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനിടെ, കസ്റ്റഡിയിൽ ഉള്ള പിഎ ഫസലിനെയും ഡ്രൈവർ ആൽവിനെയും ചോദ്യം ചെയ്യുന്നതിൽ നിന്നും രാഹുലിന്‍റെ ഒളിവിന്റെ വിശദാംശങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇവർ രാഹുലിനൊപ്പം തമിഴ്നാട്ടിലേക്കും തുടർന്ന് മറ്റു സ്ഥലങ്ങളിലേക്കും യാത്ര ചെയ്തതായി പൊലീസ് പറയുന്നു.

ഒൻപതാം ദിവസവും രാഹുൽ ഒളിവിൽ തുടരുന്നതിനിടെ, കാസർകോട് ഹോസ്ദുർഗ് കോടതിയിൽ അദ്ദേഹം കീഴടങ്ങുമെന്ന തരത്തിലുള്ള പ്രചാരണത്തെ തുടർന്ന് വലിയ പൊലീസ് സന്നാഹം ഒരുക്കിയെങ്കിലും, അത് വിശദീകരണം കൂടാതെ അവസാനിക്കുകയായിരുന്നു. രാഹുൽ കസ്റ്റഡിയിലായെന്ന വാർത്ത പൊലീസ് നിഷേധിക്കുകയും തെറ്റായ വിവരമാണെന്നും വ്യക്തമാക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അറിവില്ലാതെ കാസർകോട് പൊലീസ് നടത്തിയ ഈ നീക്കത്തെ “നാടകം” എന്നായിരുന്നു പൊതുവായ വിലയിരുത്തൽ. ജാമ്യാപേക്ഷ തള്ളിയതിനുശേഷവും രാഹുൽ ഒളിവ് തുടരുന്നതോടെ അന്വേഷണം കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകുന്നു.

രാഹുലിന്‍റെ ഒളിസങ്കേതം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ മൊബൈലും വാഹനവും മാറിമാറി ഉപയോഗിച്ചാണ് അദ്ദേഹം ഒളിവിൽ കഴിയുന്നതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ രക്ഷപ്പെടൽ ആരംഭിച്ചത്. സിസിടിവി ക്യാമറകൾ ഒഴിവാക്കി യാത്ര ചെയ്ത അദ്ദേഹം സുഹൃത്തായ നടിയുടെ കാർ ഉപയോഗിച്ച് പൊള്ളാച്ചിയിലൂടെയും തുടർന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്കും പിന്നെ ബാഗല്ലൂരിലെ റിസോർട്ടിലേക്കും നീങ്ങി. അന്വേഷണ സംഘം അടുത്തെത്തുന്നതറിയുന്ന വിധത്തിൽ മുൻകൂട്ടി വിവരം ലഭിക്കുന്നതിനെ കുറിച്ച് പൊലീസിനുള്ള സംശയം ശക്തമായിരിക്കുകയാണ്. മൊബൈൽ ഫോണുകൾ ഓണായത് കീഴടങ്ങലിന്‍റെ സാധ്യതയെന്ന് കരുതിയെങ്കിലും ഇന്നലെ അത്തരം ഒരു നീക്കവും ഉണ്ടാകാതെ കേസ് കൂടുതൽ രൂക്ഷതയിലേക്ക് നീങ്ങുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t