100% തൃപ്തിയുള്ളവർ ഉണ്ടാകില്ല എന്ന് പറഞ്ഞ സണ്ണി ജോസഫ് വിശദമായ ചർച്ച നടത്തി ഉണ്ടാക്കിയ പട്ടികയാണെന്നും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
കണ്ണൂരിൽ നിന്ന് സോണി സെബാസ്‌റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ ജനറൽ സെക്രട്ടറിമാരായും വി.എ.നാരായണനെ ട്രഷററുമായാണ് നിയമിച്ചത്. അതേസമയം നിര്‍ദ്ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം കെപിസിസി പുനഃസംഘടനയില്‍ താൻ പേര് നിർദേശിച്ചവരെ പരിഗണിക്കാത്തതിലെ നീരസം പരസ്യമാക്കി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ലെന്നതടക്കമുള്ള നിലപാടാണ് കെ മുരളീധരൻ സ്വീകരിച്ചത്. എന്നാൽ മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായി. മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നായിരുന്നു കെ മുരളീധരന്റെ വിശദീകരണം. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു.
കോൺഗ്രസ് പുനഃസംഘടനയിൽ കാര്യമായ അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
Advertisement

Advertisement

Advertisement

