breaking news New

എട്ട് മിനിറ്റ് നേരം താന്‍ മരിച്ചെന്ന അവകാശവാദവുമായി യു.എസ് യുവതി !! ക്ലിനിക്കലി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടും തന്നോടൊപ്പം തന്റെ ബോധം മരിച്ചില്ലെന്നും യുവതി !!

മരണത്തിന് ശേഷം ബോധതലത്തിന്റെ അപ്പുറത്ത് ഉണ്ടായെന്നു പറയുന്ന അനുഭവങ്ങളും ഇവര്‍ പങ്കുവെച്ചു. കൊളറാഡോ നിവാസിയായ ബ്രയാന ലാഫെര്‍ട്ടി എന്ന യുവതിയാണ് മരണാനന്തര ലോകത്തിലെ അനുഭവങ്ങളെ കുറിച്ച് വിവരിച്ചത്. മരണത്തിന് ശേഷം തന്റെ നിര്‍ജീവ ശരീരത്തിലൂടെ സഞ്ചരിച്ചുവെന്നും സമയം നിലവിലില്ലാത്ത ലോകത്തിലേക്ക് പ്രവേശിച്ചുവെന്നും ലാഫെര്‍ട്ടി പറയുന്നു.

പള്‍സ്, ശ്വാസം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയില്ലാതെ എട്ട് മിനിറ്റ് നേരമാണ് താന്‍ നിന്നതെന്നാണ് അവര്‍ പറയുന്നത്. ക്ലിനിക്കലി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടും തന്നോടൊപ്പം തന്റെ ബോധം മരിച്ചില്ലെന്ന് ലാഫെര്‍ട്ടി പറഞ്ഞു. താന്‍ തയ്യാറാണോ എന്ന് ചോദിക്കുന്ന ശബ്ദം കേട്ടു. പക്ഷേ പിന്നീട് എല്ലാം ഇരുണ്ടുപോയെന്നും അവര്‍ പറഞ്ഞു.

മയോക്ലോണസ് ഡിസ്റ്റോണിയ എന്ന ഗുരുതരമായ നാഡീസംബന്ധമായ രോഗബാധിതയായിരുന്നു 33 കാരിയായ യുവതി. 'മരണം ഒരു മിഥ്യയാണ്. കാരണം നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. നമ്മുടെ ബോധം സജീവമായി തുടരുന്നു. നമ്മുടെ സത്ത തന്നെ രൂപാന്തരപ്പെടുന്നു. മരണാനന്തര ജീവിതത്തില്‍ എന്റെ ചിന്തകള്‍ തല്‍ക്ഷണം യാഥാര്‍ത്ഥ്യമായി. നമ്മുടെ ചിന്തകളാണ് അവിടെ യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്തുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അതിന് സമയമെടുക്കും. അതൊരു അനുഗ്രഹമാണ്.' ലാഫെര്‍ട്ടി പറഞ്ഞു.

'എന്റെ ഭൗതിക ശരീരത്തില്‍ നിന്ന് ഞാന്‍ പെട്ടെന്ന് വേര്‍പെട്ടു. എന്റെ മനുഷ്യസ്വഭാവം ഞാന്‍ കാണുകയോ ഓര്‍മിക്കുകയോ ചെയ്തില്ല. പൂര്‍ണ്ണമായും നിശ്ചലയായിരുന്നു. എന്നിട്ടും എനിക്ക് മുമ്പെന്നത്തേക്കാളും കൂടുതല്‍ പൂര്‍ണ്ണമായും ജീവനുള്ളതും, അവബോധമുള്ളതായും അനുഭവപ്പെട്ടു. വേദനയില്ല, സമാധാനത്തിന്റെയും വ്യക്തതയുടെയും ആഴത്തിലുള്ള ബോധം മാത്രം.' അവര്‍ കൂട്ടിച്ചേര്‍ത്തു. ആസ്ട്രല്‍ തലത്തിലായിരുന്ന സമയത്ത് നമ്മുടെ ഭൗമിക അസ്തിത്വം അല്ല അവസാനമെന്ന് താന്‍ കണ്ടെത്തിയതായി ലാഫെര്‍ട്ടി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5