നിയമസഭയിൽ അവതരിപ്പിച്ച പുതിയ ക്ഷേമ പദ്ധതികളിൽ ഒന്നായ ഇത് 2027 പൊങ്കൽ മുതൽ നടപ്പിലാക്കും. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സൗജന്യ സിലിണ്ടർ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഡിബിറ്റി വഴി കൈമാറും.
പ്രതിവർഷം 4,000 കോടി രൂപയാണ് ഇതിനായി സംസ്ഥാന ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യങ്ങളും പാചകവാതക വിലവർദ്ധനവും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിച്ച പശ്ചാത്തലത്തിലാണ് ഈ പദ്ധതിയെന്ന് വിജയ് സഭയെ അറിയിച്ചു.
അതേസമയം,
നിലവിൽ ഓർഡിനറി ബസുകളിൽ മാത്രം ലഭ്യമായിരുന്ന സ്ത്രീകളുടെ സൗജന്യ ബസ് യാത്ര എക്സ്പ്രസ്, എൽ.എസ്.എസ് , ഡീലക്സ് ബസുകളിലേക്കും ജില്ലകൾ തമ്മിലുള്ള യാത്രകൾക്കും ബാധകമാക്കി വിപുലീകരിച്ചു. ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഇത് നിലവിൽ വരും.
കർഷകരുടെയും പ്രാദേശികവാസികളുടെയും എതിർപ്പിനെ തുടർന്ന് ചെന്നൈയ്ക്ക് സമീപമുള്ള പരന്തൂരിൽ നിർദ്ദേശിച്ച പുതിയ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കർഷകരെ കുടിയൊഴിപ്പിക്കാത്ത മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ പരിഗണിക്കുമെന്നും മീനംബാക്കം ചെന്നൈ വിമാനത്താവളത്തിൽ ടെർമിനൽ 5 നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന ‘അന്നപൂർണി സൂപ്പർ സിക്സ്’ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്
Advertisement
Advertisement
Advertisement