കഴിഞ്ഞ മാസം അവസാനം കുത്തനെ വില ഇടിഞ്ഞ സാഹചര്യത്തിൽ പൈനാപ്പിൾ വിളവെടുക്കാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. പഴുത്ത പൈനാപ്പിള്‍ വാങ്ങാനാളില്ലാതെ ഉപേക്ഷിക്കപ്പെട്ട സാഹചര്യവുമായിരുന്നു. എന്നാല്‍ ഇപ്പോൾ എ ഗ്രേഡ് പച്ച പൈനാപ്പിള്‍ ശരാശരി 60 രൂപ നിരക്കിലും പഴുത്തത് 40 രൂപ നിരക്കിലും വാഴക്കുളം മാർക്കറ്റില്‍ വിപണനം നടന്നതായി റിപോർട്ടുകൾ. പച്ച പൈനാപ്പിളിന് മൂന്നിരട്ടിയോളവും പഴത്തിന് നാലിരട്ടിയോളവുമാണ് വില ഇപ്പോൾ കുതിച്ചുയർന്നത്.
അപ്രതീക്ഷിതമായ മഴയും ഉത്പാദന കൂടുതലും ഒരാഴ്ച മുൻപ് വിപണിയെ വല്ലാതെ ബാധിച്ചിരുന്നു. മഴയും തണുപ്പുമായതോടെ പൈനാപ്പിൾ ഉപയോഗം കുറഞ്ഞത് പഴുത്ത പൈനാപ്പിള്‍ ആവശ്യമില്ലാത്ത സാഹചര്യത്തിലെത്തിയിരുന്നു. ഈ മാസം പകുതിയോടെ മഴ കനക്കുമെന്നതിനാല്‍ അതിനു മുൻപ് തോട്ടങ്ങളില്‍ വിളവെടുപ്പു നടത്തണമെന്ന കർഷകരുടെ കണക്കുകൂട്ടലും വിലയിടിവിനു കാരണമായി.
എന്നാൽ ആർക്കും വേണ്ടാതെ തോട്ടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പൈനാപ്പിളിന് ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രിയമേറിയതിനും പൈനാപ്പിള്‍ മേഖല സാക്ഷിയായി. എന്നാൽ വിപണിയിലെത്തിച്ച പൈനാപ്പിള്‍ തിരികെ കൊണ്ടുപോകാൻ പോലും കഴിയാത്ത നിസഹായാവസ്ഥയില്‍ കർഷകർ മാർക്കറ്റില്‍ ഉപേക്ഷിച്ചുപോയതും കഴിഞ്ഞ ആഴ്ചയില്‍ ആയിരുന്നു. മഴക്കാലത്തെ ഓഫ് സീസണ്‍ കരുതി മിക്കവാറും തോട്ടങ്ങള്‍ വിളവെടുപ്പു കഴിഞ്ഞതിനാല്‍ ഇനി വിലയില്‍ കുത്തനെ ഇടിവുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് പൈനാപ്പിള്‍ കർഷകർ.
പൈനാപ്പിൾ വില കുത്തനെ കുതിച്ചുയർന്നു !!
Advertisement

Advertisement

Advertisement

