സമൂഹമാധ്യമങ്ങളിലും വാട്ട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് പിന്നിൽ വൻ സൈബർ തട്ടിപ്പ സംഘങ്ങളാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി.
സൗജന്യ റീച്ചാർജ് ഓഫർ ലഭിക്കുന്നതിനായി സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ പ്രധാന ടെലികോം സേവന ദാതാക്കളുടെ ഉപയോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് വ്യാജ സന്ദേശത്തിൽ അവകാശപ്പെടുന്നത്.
എന്നാൽ കേന്ദ്ര സർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഇത്തരത്തിലുള്ള യാതൊരുവിധ സൗജന്യ റീച്ചാർജ് പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്ന് പിഐബി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. ഇത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളിൽ ആളുകൾ വീഴരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
മൊബൈൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് ഡാറ്റയും ചോർത്താൻ ലക്ഷ്യമിട്ടാണ് സൈബർ ക്രിമിനലുകൾ ഇത്തരം വ്യാജ ലിങ്കുകൾ നിർമ്മിക്കുന്നത്. തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ ഫോണുകളിലേക്ക് വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ആകാനും സാധ്യതയേറെയാണ്.
ജനങ്ങളിൽ അത്യാഗ്രഹവും ധൃതിയും ഉണ്ടാക്കി ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കുകയാണ് ലിങ്ക് പ്രചരിപ്പിക്കുന്നവരുടെ പ്രധാന തന്ത്രം. 'അവസാന തീയതി ഉടൻ അവസാനിക്കുന്നു' എന്ന തരത്തിലുള്ള താക്കീതുകളും വ്യാജ സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
ഇത്തരം സംശയാസ്പദമായ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങൾ ലഭിച്ചാൽ അവ യാതൊരു കാരണവശാലും മറ്റ് ഗ്രൂപ്പുകളിലേക്കോ വ്യക്തികൾക്കോ ഫോർവേഡ് ചെയ്യരുതെന്ന് കേന്ദ്ര ഏജൻസി നിർദ്ദേശിച്ചു. ഔദ്യോഗിക വിവരങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെയും ടെലികോം കമ്പനികളുടെയും ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക.
മുൻപും സമാനമായ രീതിയിൽ പ്രധാനമന്ത്രിയുടെ പേരിൽ സൗജന്യ റീച്ചാർജ് പദ്ധതികൾ പ്രചരിച്ചിരുന്നു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ ലഭിക്കുന്ന പക്ഷം ചക്ഷു (Chakshu) പോർട്ടൽ വഴി പോലീസിലോ ഐടി മന്ത്രാലയത്തിലോ പരാതിപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയയിലൂടെ എത്തുന്ന ആ ആകർഷകമായ ഓഫറുകളിൽ വീഴുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐടി വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. സംശയമുള്ള വാർത്തകൾ പിഐബി ഫാക്ട് ചെക്കിന് അയച്ചു നൽകി സത്യവസ്ഥ അറിയാനും സൗകര്യമുണ്ട്.
രാജ്യത്തെ എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീച്ചാർജ് നൽകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ
Advertisement
Advertisement
Advertisement