breaking news New

പ്രോവിഡന്‍റ് ഫണ്ട് (ഇപിഎഫ്) വരിക്കാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ

ഇനി മുതൽ വരിക്കാർക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേയ്‌മെന്‍റ് ഗേറ്റ്‌വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിൻവലിക്കാനാകും.

ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതായി കേന്ദ്ര തൊഴിൽ മന്ത്രാലയം
അറിയിച്ചു.

ഏഴുകോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാർക്ക് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്പ്.

നിലവിൽ പിഎഫ് തുക പിൻവലിക്കുന്നതിനുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് വലിയ സമയതാമസം നേരിടുന്നുണ്ട്.

എന്നാൽ പുതിയ സംവിധാനത്തിൽ, വരിക്കാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്ന ഇപിഎഫ് ബാലൻസ് തുക കൃത്യമായി കാണാനാകും. തുടർന്ന് ലിങ്ക് ചെയ്ത യുപിഐ പിൻ ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.

ഓട്ടോ സെറ്റിൽമെന്‍റ്് വഴി നിലവിൽ മൂന്ന് ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷം രൂപയായി നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുപിഐ സംവിധാനവും എത്തുന്നത്.

പിഎഫ് വരിക്കാരിലേക്ക് സേവനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും ഇപിഎഫ്ഒ പദ്ധതിയിടുന്നുണ്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ ഈ സേവനം നിലവിൽ വരും.ഇപിഎഫ്ഒയുടെ ഗ്രീൻ ടിക് മാർക്കുള്ള ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്ക് ഹലോ എന്ന് ടൈപ്പ് ചെയ്ത് അയച്ച് വരിക്കാർക്ക് സംശയനിവാരണം നടത്താം. വരിക്കാരുടെ സൗകര്യാർഥം മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ഈ വാട്‌സ്ആപ്പ് സേവനം ലഭ്യമാകും. 24 മണിക്കൂറും ഈ സംവിധാനം പ്രവർത്തിക്കും.

പിഎഫ് ബാലൻസ് അറിയുക, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങൾ, ക്ലെയിം സ്റ്റാറ്റസ് എന്നിവയെല്ലാം വാട്‌സ്ആപ്പ് വഴി വിരൽത്തുമ്പിൽ അറിയാം. കൂടാതെ, ഡിജിറ്റൽ തിരിച്ചറിയൽ സാങ്കേതികവിദ്യകളായ ഫേസ് ഓഥന്‍റിക്കേഷൻ പോലുള്ളവ പൂർത്തിയാക്കാത്തവർക്കും ഡിബിടി ആനുകൂല്യങ്ങൾ തടസപ്പെട്ടവർക്കും ആവശ്യമായ സഹായങ്ങൾ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കും.

വിവിധ ഉപഭോക്തൃ കോടതികളിലും ട്രിബ്യൂണലുകളിലുമായി കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഇപിഎഫ്ഒ നടത്തിയ പ്രത്യേക കാമ്പെയ്‌നുകൾ വൻ വിജയമായതായും മന്ത്രാലയം അറിയിച്ചു. നിധി ആപ്കെ നികത് പരിപാടിയിലൂടെ ഉപഭോക്തൃ കോടതികളിലെ കേസുകൾ ഗണ്യമായി കുറച്ചു. പത്തു വർഷത്തിലേറെയായി കെട്ടിക്കിടന്നിരുന്ന ദീർഘകാല കേസുകളിൽ 45.4 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കേസുകളുടെ എണ്ണമാണ് നിലവിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t