ഒരു കിന്റർഗാർട്ടൻ വിദ്യാർത്ഥിയുടെ വാർഷിക ഫീസ് ഘടനയായ 2.72 ലക്ഷം രൂപയുടെ സ്‌ക്രീൻഷോട്ട് വൈറലായതോടെയാണ് രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധം ശക്തമായത്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും സാധാരണക്കാർക്ക് ഗുണനിലവാരമുള്ള പഠനം അപ്രാപ്യമാകുന്നതും വലിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.
ഫീസ് ഘടന പരിശോധിക്കുമ്പോൾ, വൺ-ടൈം അഡ്മിഷൻ ഫീസായി മാത്രം 48,000 രൂപയാണ് രക്ഷിതാക്കൾ നൽകേണ്ടി വരുന്നത്. ഇതിൽ തിരികെ ലഭിക്കാത്ത 15,000 രൂപയും റീഫണ്ടബിൾ ആയ 33,000 രൂപയും ഉൾപ്പെടുന്നു. ഇതിനു പുറമെ ട്യൂഷൻ ഫീസ്, ലൈബ്രറി ചാർജ്, ജിംഖാന ചെലവുകൾ എന്നിവയുൾപ്പെടെ വർഷം തോറും 2,24,718 രൂപ വാർഷിക ഫീസായും ഈടാക്കുന്നുണ്ട്. ഏകദേശം 2.72 ലക്ഷം രൂപയാകുന്ന ഈ തുകയിൽ യൂണിഫോം, ഷൂസ്, യാത്രക്കൂലി, ലഘുഭക്ഷണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
“ട്വിങ്കിൾ ട്വിങ്കിൾ പഠിക്കാൻ 2.5 ലക്ഷം രൂപയോ?” എന്ന പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയയിൽ പലരും ഈ റിപ്പോർട്ടിനെ നേരിട്ടത്. സ്വകാര്യ സ്കൂളുകൾ നടത്തുന്ന ഇത്തരത്തിലുള്ള ഫീസ് വർദ്ധനവിനെതിരെ സർക്കാർ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ഒരു വിഭാഗം രൂക്ഷമായി വാദിക്കുന്നു. എന്നാൽ ഇത് ഒരു സ്വതന്ത്ര കമ്പോളമാണെന്നും മികച്ച സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർ അതിനനുസരിച്ചുള്ള തുക നൽകണമെന്നും ഉള്ള വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സ്കൂൾ അധ്യാപകരുടെ ഗുണനിലവാരം സർക്കാർ സ്കൂളുകളേക്കാൾ മെച്ചമാണോ എന്ന ചോദ്യവും ഈ ചർച്ചകൾക്കിടയിൽ സജീവമാണ്.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ വിദ്യാഭ്യാസ ചെലവ് നിയന്ത്രണാതീതമായി ഉയരുന്നതിനെച്ചൊല്ലി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റ്
Advertisement
Advertisement
Advertisement