മോശം ഭക്ഷണത്തിനെതിരെ നൂറുകണക്കിന് വിദ്യാർത്ഥിനികൾ ഹോസ്റ്റൽ കവാടത്തിൽ പ്ലേറ്റുകൾ തട്ടിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
ഹോസ്റ്റൽ മെസ്സിൽ നിന്ന് നൽകുന്ന ഭക്ഷണത്തിൽ പുഴുക്കളെയും പ്രാണികളെയും തുടർച്ചയായി കണ്ടെത്തുന്നുവെന്നാണ് വിദ്യാർത്ഥിനികളുടെ പ്രധാന ആരോപണം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മെസ്സിലെ ഭക്ഷണത്തെക്കുറിച്ച് ഹോസ്റ്റൽ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധം തെരുവിലേക്ക് പടർന്നത്.
ഹോസ്റ്റൽ കവാടത്തിന് മുന്നിൽ പ്ലേറ്റുകൾ അടിച്ചും മുദ്രാവാക്യം വിളിച്ചും രാത്രി വൈകിയും വിദ്യാർത്ഥിനികൾ നിലയുറപ്പിച്ചു. ‘ഞങ്ങൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം വേണം’ എന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
പ്രതിഷേധം ശക്തമായതോടെ മീരാൻഡ ഹൗസ് പ്രിൻസിപ്പൽ ബി. നന്ദ നേരിട്ടെത്തി വിദ്യാർത്ഥിനികളുമായി ചർച്ച നടത്തി. മെസ്സ് കമ്മിറ്റി ഉടൻ പുനഃസംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പുനൽകി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ കർശന പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഡൽഹി സർവ്വകലാശാലയിലെ മറ്റ് ഹോസ്റ്റലുകളിലും സമാനമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ മീരാൻഡ ഹൗസിലെ ഈ സമരം വലിയ ചർച്ചയായിട്ടുണ്ട്. മെസ്സ് കരാറുകാർക്കെതിരെ കർശന നടപടി വേണമെന്നും ഗുണനിലവാരം ഉറപ്പാക്കുന്നത് വരെ വിട്ടുവീഴ്ചയില്ലെന്നുമാണ് വിദ്യാർത്ഥി യൂണിയന്റെ നിലപാട്.
ഡൽഹി സർവ്വകലാശാലയ്ക്ക് കീഴിലുള്ള പ്രമുഖ വനിതാ കലാലയമായ മീരാൻഡ ഹൗസിൽ ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി വിദ്യാർത്ഥിനി പ്രതിഷേധം ഇരമ്പുന്നു
Advertisement
Advertisement
Advertisement