ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
ഒരു സ്വകാര്യ വാഹനം സർക്കാർ ഏറ്റെടുക്കുമ്പോൾ അതിന്റെ പൂർണ്ണ നിയന്ത്രണം ഉടമയിൽ നിന്ന് നഷ്ടപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ കാലയളവിൽ വാഹനം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനോ അതിൽ നിന്ന് ലാഭം നേടാനോ ഉടമയ്ക്ക് കഴിയില്ല. അതിനാൽ, ഈ സമയത്ത് സംഭവിക്കുന്ന ഏതൊരു അനിഷ്ട സംഭവത്തിന്റെയും ഉത്തരവാദിത്തം വാഹനം ഏറ്റെടുത്ത അതോറിറ്റിക്കായിരിക്കും. സ്വകാര്യ ആവശ്യങ്ങൾക്കായി ഉടമ എടുത്തിട്ടുള്ള ഇൻഷുറൻസ് പോളിസിയെ ഇത്തരം സാഹചര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
2010-ൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്ത ഒരു സ്കൂൾ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് ഈ വിധി. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ആദ്യം 5.1 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. പിന്നീട് 2024-ൽ സുപ്രീം കോടതി ഇത് 27 ലക്ഷം രൂപയായി ഉയർത്തി. നഷ്ടപരിഹാര തുക സർക്കാർ നൽകണമെന്ന വിധി മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം കോടതി തള്ളി.
തെരഞ്ഞെടുപ്പ് ജോലികൾക്കോ മറ്റ് പൊതു ആവശ്യങ്ങൾക്കോ വേണ്ടി ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്ന സ്വകാര്യ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ, അതിന്റെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയല്ല, മറിച്ച് സർക്കാർ തന്നെയാണ് ബാധ്യസ്ഥരെന്ന് സുപ്രീം കോടതി
Advertisement
Advertisement
Advertisement