സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ ടൂളുകളുടെ കടന്നുകയറ്റവും കുട്ടികളുടെ ചിന്താശേഷിയെ ബാധിക്കുന്നതായാണ് പുതിയ കണ്ടെത്തൽ. ഗൃഹപാഠങ്ങൾക്കും മറ്റും ചാറ്റ് ജിപിടി പോലുള്ള എഐ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളുടെ സ്വയം ചിന്തിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു.
കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. നിരന്തരമായി സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. വിവരങ്ങൾ വേഗത്തിൽ വിരൽത്തുമ്പിൽ ലഭിക്കുന്നത് കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനുള്ള മനോഭാവം ഇല്ലാതാക്കുകയാണ്. ഇത് ഭാവിയിൽ വലിയ തോതിലുള്ള മാനസിക തളർച്ചയ്ക്കും കാരണമായേക്കാം.
പഠനപ്രവർത്തനങ്ങളിൽ എഐ ഉപയോഗിക്കുന്നത് കുറുക്കുവഴിയായി കുട്ടികൾ കാണുന്നുവെന്ന് അധ്യാപകർ ആശങ്കപ്പെടുന്നു. സ്വന്തമായി ലേഖനങ്ങൾ എഴുതുന്നതിനും കണക്കുകൾ കൂട്ടുന്നതിനും പകരം യന്ത്രങ്ങളെ ആശ്രയിക്കുന്നത് സർഗ്ഗാത്മകതയെ നശിപ്പിക്കും. മൾട്ടിടാസ്കിംഗ് അഥവാ ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നത് മസ്തിഷ്കത്തിൽ ഡോപാമൈൻ എന്ന രാസവസ്തുവിന്റെ അമിത ഉൽപ്പാദനത്തിന് കാരണമാകുന്നു. ഇത് കൗമാരക്കാരിൽ മാനസിക ആശയക്കുഴപ്പവും മറവിയും വർദ്ധിപ്പിക്കാൻ ഇടയാക്കും.
സാങ്കേതികവിദ്യ പൂർണ്ണമായും ഒഴിവാക്കാനാവില്ലെങ്കിലും അതിന്റെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പഠനസമയത്ത് ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിനിർത്തുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടമായതിനാൽ ഇത്തരം മാറ്റങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സ്കൂളുകളിൽ എഐ ഉപയോഗത്തിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
മാതാപിതാക്കൾ കുട്ടികളുടെ സ്ക്രീൻ ടൈം കർശനമായി നിരീക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശാരീരികമായ കളികളിലും വായനയിലും കുട്ടികളെ കൂടുതൽ വ്യാപൃതരാക്കുന്നത് അവരുടെ ബുദ്ധിവികാസത്തിന് അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിദഗ്ധർ ഈ വിഷയത്തിൽ ഇപ്പോൾ വലിയ ചർച്ചകൾ നടത്തിവരികയാണ്.
കൗമാരക്കാരുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഗൗരവകരമായ പഠന റിപ്പോർട്ടുകൾ പുറത്തുവരുന്നു : ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ !!
Advertisement
Advertisement
Advertisement