2025 ഡിസംബറിലെ കണക്കുകൾ പ്രകാരം, സിബിൽ സ്‌കോർ പരിശോധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 183 ദശലക്ഷമായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം വാർഷിക വർധനവാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്.
സിബിൽ സ്‌കോർ നിരീക്ഷിക്കുന്നവരുടെ ശരാശരി സ്‌കോർ 728 ആണ്. കൃത്യമായി സ്‌കോർ പരിശോധിക്കാൻ തുടങ്ങിയാൽ ആറു മാസത്തിനകം 45 ശതമാനം പേരുടെയും ക്രെഡിറ്റ് സ്‌കോറിൽ പുരോഗതി ഉണ്ടാകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
മുൻപ് ലോണുകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കുമ്പോൾ മാത്രം സിബിൽ സ്‌കോറിനെക്കുറിച്ച് ചിന്തിച്ചിരുന്ന ഉപഭോക്താക്കൾ, ഇന്ന് അതൊരു സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി മാറ്റിയിരിക്കുന്നു.സിബിൽ സ്‌കോർ എന്നത് കേവലം ഒരു അക്കം എന്നതിലുപരി വ്യക്തിയുടെ സാമ്പത്തിക ആരോഗ്യത്തിന്റെ സൂചനയായി ഇന്ന് ജനങ്ങൾ കാണുന്നു. വായ്പാ പ്രൊഫൈൽ സുസ്ഥിരമായി നിലനിർത്താൻ കൂടുതൽ പേർ താല്പര്യം കാണിക്കുന്നുണ്ടെന്ന് ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു.
വായ്പകളെക്കുറിച്ചുള്ള ശരിയായ അവബോധം പൗരന്മാരുടെ സാമ്പത്തിക സ്വഭാവത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഈ കണക്കുകൾ അടിവരയിടുന്നു. വരും വർഷങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക അവബോധം വർധിക്കുന്നതിന്റെ സൂചനയായി സിബിൽ സ്‌കോർ സ്വയം നിരീക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
Advertisement
Advertisement
Advertisement