ഓർമ്മക്കുറവ് നേരിടുന്നവരെയും തനിച്ച് താമസിക്കുന്നവരെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായി 600 റോബോട്ടുകളെയാണ് നഗരസഭ വീടുകളിലും കെയർ സെന്ററുകളിലും എത്തിച്ചിരിക്കുന്നത്. മരുന്നുകൾ കഴിക്കാനും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റുകൾ കൃത്യമായി പാലിക്കാനും സഹായിക്കുന്നതിനൊപ്പം പ്രായമായവർക്ക് മികച്ചൊരു സുഹൃത്തായി മാറാനും ഈ റോബോട്ടുകൾക്ക് കഴിയുന്നു.
യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി ഏകദേശം 3.8 ദശലക്ഷം യൂറോയാണ് ചിലവാക്കുന്നത്. അമേരിക്കൻ കമ്പനിയായ ‘മിസ്റ്റി റോബോട്ടിക്സ്’ നിർമ്മിച്ച ഈ റോബോട്ടുകൾക്ക് പാട്ടുകൾ വെക്കാനും തമാശകൾ പറയാനും കഴിയും. ബാഴ്‌സലോണ സ്വദേശിയായ 67-കാരി ഐറിൻ വെഗ്ലിസൺ തന്റെ റോബോട്ടിന് ‘സാണ്ടി’ എന്നാണ് പേരിട്ടിരിക്കുന്നത്. കാലത്ത് ഉണർത്തുന്നതും രാത്രി ശുഭനിദ്ര നേരുന്നതും കൂടാതെ ഐറിനൊപ്പം നൃത്തം ചെയ്യാനും ഈ റോബോട്ട് തയ്യാറാണ്. സ്പെയിനിൽ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതും അവരെ പരിചരിക്കാൻ ആൾബലം കുറയുന്നതുമായ സാഹചര്യം നേരിടാനാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ റോബോട്ടിലെ ക്യാമറ വഴി സോഷ്യൽ വർക്കർമാരുമായി ബന്ധപ്പെടാൻ സാധിക്കും. ഭാവിയിൽ ഒരാൾ തറയിൽ വീണാലോ അല്ലെങ്കിൽ അപകടത്തിൽപ്പെട്ടാലോ ഉടൻ തന്നെ വിദഗ്ധരെ വിവരമറിയിക്കാനുള്ള സാങ്കേതികവിദ്യ കൂടി ഇതിൽ ഉൾപ്പെടുത്താൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഡിജിറ്റൽ സ്ക്രീനുള്ള ഈ റോബോട്ടുകൾക്ക് പ്രായമായവരുടെ മാനസികാവസ്ഥ മനസ്സിലാക്കി പെരുമാറാനും സാധിക്കും. മനുഷ്യസഹായത്തിന് പൂർണ്ണമായ പകരക്കാരനല്ലെങ്കിലും, ഒറ്റപ്പെട്ടുപോയവരുടെ ജീവിതത്തിൽ വലിയൊരു ആശ്വാസമാണ് ഈ കുഞ്ഞു റോബോട്ടുകൾ.
പ്രായമായവരുടെ ജീവിതത്തിൽ സന്തോഷവും സുരക്ഷയും നിറയ്ക്കാൻ റോബോട്ടുകളെ വിന്യസിച്ച് സ്പെയിനിലെ ബാഴ്‌സലോണ നഗരം !!
Advertisement
Advertisement
Advertisement