breaking news New

പരിമിതമായ സാഹചര്യങ്ങളിൽ ഒരു മനുഷ്യജീവൻ രക്ഷിച്ചെടുത്ത് മൂന്ന് യുവ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മാതൃകയാകുന്നു

ഉദയംപേരൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിനു എന്ന യുവാവിനാണ് ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചു ലഭിച്ചത്.

ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ ,വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു ശ്വാസം കിട്ടാതെ റോഡരികിൽ പിടയുമ്പോഴാണ് ഡോക്ടർമാർ അത് വഴി വന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാ​ഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി മനൂപും മറ്റൊരു വാഹനത്തിൽ പോകുകയായിരുന്ന കടവന്തറ ഇന്ദിരാ​ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തേമസ് പീറ്ററും, ഡോ ​ദിദിയ കെ തോമസും ചേർന്നാണ് ലിനുവിന്റെ രക്ഷകരായത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഡോ. മനൂപ് നാട്ടുകാർ കൊടുത്ത ബ്ലേഡ് ഉപയോ​ഗിച്ച് ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി. മുറിവിലൂടെ ശ്വാസനാളത്തിലേയ്ക്ക് സ്ട്രോ കടത്തിവിട്ട് ശ്വാസ​ഗതി തിരിച്ചു പിടിച്ചു ജീവൻ രക്ഷിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t