പ്രസവശസ്ത്രക്രിയക്കിടെ നഴ്സ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണമാണ് ഇതിന് പിന്നാലെ ഉയര്‍ന്നത്.
മെയ് 24നാണ് സംഭവം ഉണ്ടായത്. മുള്ളിപാളയത്ത് സ്വദേശികളായ വിമൽരാജ് (30), നിവേത (24) എന്നിവര്‍ക്കുണ്ടായ കുഞ്ഞിൻ്റെ തള്ളവിരലാണ് അറ്റുപോയത്. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിന്റെ കൈയിൽ നിന്ന് ടേപ്പ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ, നഴ്സ് കത്രിക ഉപയോഗിച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്നാണ് ആരോപണം. അതേമസമയം പ്രസവ ശസ്ത്രക്രിയയ്ക്കിടെ നഴ്‌സ് തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്നും ഇതാണ് കുഞ്ഞിൻ്റെ വിരല്‍ അറ്റുപോകാൻ കാരണമായതെന്നുമാണ് കുഞ്ഞിൻ്റെ അച്ഛൻ ആരോപിക്കുന്നത്. സംഭവത്തിന് ശേഷം ഒന്നര മണിക്കൂറിലധികം കുഞ്ഞിനെ കാണാൻ തന്നെ അനുവദിച്ചില്ലെന്നും വിമൽരാജ് ആരോപിച്ചു.
പരുക്കിനെത്തുടർന്ന്, ആശുപത്രി അധികൃതർ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെ സ്റ്റാൻലി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വെല്ലൂർ ജില്ലാ കളക്ടർ സുബ്ബുലക്ഷ്മി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശസ്ത്രക്രിയ നടന്ന സമയത്ത് നഴ്‌സ് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് തെളിഞ്ഞാൽ പരമാവധി ശിക്ഷ നൽകുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ നവജാതശിശുവിന് ചികിത്സ തുടരുകയാണ്. നിലവിൽ ഒരു ആഭ്യന്തര അന്വേഷണവും സംഭവത്തില്‍ നടക്കുന്നുണ്ട്.
തമിഴ്നാട്ടിലെ വെല്ലൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിഞ്ഞു പോയതായി പരാതി !!
Advertisement

Advertisement

Advertisement

