പഹൽഗാം ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി പാകിസ്ഥാനെത്തിരെ ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.
മെയ് 10,11 തിയതികളിൽ ജനിച്ച 17 കുഞ്ഞുങ്ങൾക്കാണ് സിന്ദൂർ എന്ന പേര് നൽകിയതെന്ന് ഡോ.ആർ.കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്താകൻമാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇപ്പോൾ സിന്ദൂർ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂർ എന്ന പേര് നൽകുന്നു എന്നും അമ്മമാരിൽ ഒരാളായ അർച്ചന ഷാഹി പറഞ്ഞു.
കുഞ്ഞ് ജനിക്കുന്നതിന് മുന്നെ തങ്ങൾ ഈ പേര് തന്നെ മതി എന്ന് ഉറപ്പിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത് തങ്ങൾക്ക് ഒരു പ്രചോദനമാണെന്നും അർച്ചനയുടെ ഭർത്താവ് അജിത്ത് ഷാഹി പറഞ്ഞു. 26 നിരപരാധികളെ കൊലപെടുത്തിയതിന് ഇന്ത്യ തിരിച്ചടിച്ചപ്പോൾ മുതൽ തന്റെ മരുമകളായ കാജൽ ഗുപ്തക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന് സിന്ദൂർ എന്ന പേര് നൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പദ്രൗണ സ്വദേശി മദൻ ഗുപ്‌ത പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ ഓർമ്മിക്കുക മാത്രമല്ല അത് ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നും ഗുപ്‌ത പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനോടുള്ള ആദരസൂചകമായി ഉത്തർപ്രദേശിൽ 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ
Advertisement

Advertisement

Advertisement

