ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. ശ്രീലങ്കയില്‍ വെച്ച് 10 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാലും കുഞ്ചാക്കോ ബോബനും ജോയിൻ ചെയ്തു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
മമ്മൂട്ടിക്കുണ്ടായ ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ നിർത്തി വെച്ചിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബൻ ഉള്‍പ്പെടുന്ന രംഗങ്ങള്‍ മാത്രം ഷൂട്ട് ചെയ്തത് തിരക്കഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തില്‍ മോഹൻലാല്‍ പ്രാധാന്യമുള്ള ഒരു അതിഥിവേഷത്തിലാണ് എത്തുന്നത് എന്നാണ് സൂചന. ആദ്യം സുരേഷ് ഗോപിക്കായി നിശ്ചയിച്ചിരുന്ന വേഷത്തിലേക്കാണ് പിന്നീട് മോഹൻലാലിനെ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ ഹൈപ്പ് വർദ്ധിച്ചു.
17 വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. 20-20 ആണ് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച അവസാന ചിത്രം.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
Advertisement

Advertisement

Advertisement

