പത്തനംതിട്ട :
പട്ടിയെ അഴിച്ചു വിട്ടതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് മുതിർന്ന സഹോദരന്റെ വാരിയെല്ല് ചവിട്ടി ഒടിക്കുകയും, താക്കോൽക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ഓമല്ലൂർ പുത്തൻ പീടിക സ്വദേശി ഐമാലി എന്ന സ്ഥലത്ത് കുറ്റിയിൽ വീട്ടിൽ ഷാജി (45) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ മൂത്ത സഹോദരനായ സന്തോഷ് (50) നെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ചത്. ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
അന്ന് രാവിലെ ഷാജി വളർത്തുന്ന പട്ടിയെ ആരോ അഴിച്ച് വിട്ടിരുന്നു. തിരികെ വന്ന പട്ടിയുടെ ശരീരത്ത് മുറിവുകൾ കാണപ്പെടുകയും സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടത് എന്നും , അതിനാൽ മറ്റു പട്ടികൾ കടിച്ച് ആണ് പ്രതിയുടെ പട്ടിക്ക് മുറിവ് പറ്റിയത് എന്നും ആരോപിച്ചായിരുന്നു ആക്രമണം.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ G അരുൺ , SI (SHO) അനീഷ് എബ്രഹാം, SI ആൻസുദീൻ , SCPO മാരായ അൽസാം വിജേഷ്, സുബിൻ , CPO മാരായ മിഥുൻ , അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നായയെച്ചൊല്ലി തർക്കം മൂത്തു ; അവസാനം സഹോദരന്റെ വാരിയെല്ലിന് ‘പണി’ കിട്ടി : പത്തനംതിട്ടയിൽ പട്ടിയെ അഴിച്ചുവിട്ടതിനെ ചൊല്ലി തർക്കം : സഹോദരന്റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ
Advertisement
Advertisement
Advertisement