തിരുവനന്തപുരം : ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചേന്തിയില്‍ വെച്ച് തടഞ്ഞതോടെ കാറില്‍ നിന്നിറങ്ങിയ വി.ഡി സതീശനുമായി സംഘാടകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ചേന്തിയിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി മുന്‍പേ സമ്മതിച്ചിരുന്നതാണെന്നും, എന്നാല്‍ പരിപാടി തുടങ്ങാന്‍ അല്‍പം മുന്‍പ് മാത്രമാണ് എത്തില്ലെന്ന വിവരം അറിയിച്ചതെന്നും ആരോപിച്ച് സംഘാടകര്‍ പ്രതിഷേധ സൂചകമായി ചടങ്ങ് റദ്ദാക്കി. എന്നാല്‍ ചെമ്പഴന്തിയിലെ ചടങ്ങിന്റെ സമയക്രമം മൂലമാണ് എത്താന്‍ കഴിയാതിരുന്നതെന്നും വിവരം മുന്‍കൂട്ടി സംഘാടകരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
സംഭവത്തില്‍ വഴിതടയല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ജനപ്രതിനിധിയുടെ യാത്ര തടയുകയും ചെയ്ത സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ചേന്തി അനിലിനെ ചോദ്യം ചെയ്തു വരികയാണ്. കുറ്റങ്ങളുടെ സ്വഭാവമനുസരിച്ച് സ്റ്റേഷന്‍ ജാമ്യത്തിലോ കോടതി നടപടികളിലൂടെയോ ആയിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെത്തന്നെ പ്രതിഷേധിച്ച സാഹചര്യത്തില്‍ അനിലിനെതിരെ പാര്‍ട്ടി തല നടപടികള്‍ക്കും സാധ്യതയുണ്ട്.
ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ ഡിസിസി അംഗവും സംഘാടകനുമായ ചേന്തി അനിൽ പോലീസ് കസ്റ്റഡിയിൽ !!
Advertisement
Advertisement
Advertisement