സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെ നടി ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് യൂട്യൂബ് ചാനലിലൂടെ മോശം പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ബാലചന്ദ്രമേനോന്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മിനുമുനീറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്നാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് മിനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ബാലചന്ദ്രമേനോന് എതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊലീസിന്‍റെ അന്തിമ റിപ്പോർട്ട് പരിഗണിച്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്.
നടി മിനു മുനീര്‍ അറസ്റ്റില്‍ !!
Advertisement

Advertisement

Advertisement

