ഇത് ദുരന്തമാണ്, മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും, സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളില്‍ തൂങ്ങി പൊതുവേദിയില്‍ വന്നിരുന്ന്, ടെക്‌നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നതെന്ന് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ... ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാന്‍ നോക്കുന്നത്. നീയൊക്കെയല്ലേടാ യഥാര്‍ത്ഥ ഡ്രഗ് അഡിക്ട്? വിനായകന്‍ കുറിച്ചു.
ഈ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ നടന്‍ സലിം കുമാറിനെ ഉന്നമിട്ടാണ് വിനായകന്റെ ഈ വാക്കുകളെന്നാണ് പറയുന്നത്. ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ നടന്‍ സലിംകുമാര്‍ പരിപാടിക്കു ശേഷം തിരികെ പോകവെ കാല്‍ വഴുതി വീണിരുന്നു. പെട്ടെന്നു തന്നെ ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ പിടിച്ചുയര്‍ത്തി. പിടിച്ച് ഉയർത്തിയ ഒരാളുടെ കൈ സലിംകുമാർ തട്ടി മാറ്റിയിരുന്നു.
പിന്നീട് കാറിലേക്ക് അദ്ദേഹം സ്വയം നടന്നു പോകുകയും ചെയ്തു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു മടങ്ങവെയായിരുന്നു സംഭവം. ഇതിന്റെ പശ്ചാത്തലത്തിലാണ് സലിം കുമാറിനെ അപമാനിച്ചുകൊണ്ടുള്ള വിനായകന്റെ എഫ്ബി പോസ്റ്റെന്നാണ് കമന്റുകള്‍.
വല്ലോരെയും വിമര്‍ശിക്കാന്‍ അയിന് തനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത്, വിമര്‍ശിച്ച ആളാരാണെന്ന് മനസ്സിലായി.. വിമര്‍ശിച്ച നിങ്ങളുടെ യോഗ്യതയാണ് ബാക്കിയുള്ളവര്‍ ചിന്തിക്കുന്നത്? എന്നിങ്ങനെയാണ് കമന്റുകളിലെ വിമര്‍ശനം.
കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയും ദുരന്തവുമാണെന്ന് നടന്‍ വിനായകൻ !!
Advertisement

Advertisement

Advertisement

