കോതമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ബിജി (കാഴ്ച പരിമിതിയുള്ള യുവതി), മകള്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ ബിജിയുടെ ഭര്‍ത്താവിനെയും ആറ് വയസ്സുകാരിയായ മൂത്ത മകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് അന്വേഷണത്തില്‍ വലിയ വഴിത്തിരിവാകുകയാണ്.
മരണത്തിന് തൊട്ടുമുമ്പ് ബിജിയും കുഞ്ഞും സമീപത്തെ ഒരു ഹോട്ടലില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയത്ത് ഭര്‍ത്താവോ മൂത്ത മകളോ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് സൂചന. ഇവര്‍ എങ്ങോട്ടാണ് പോയത്, എന്തിനാണ് ബിജി പുഴയ്ക്കരികില്‍ എത്തിയത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് അന്വേഷണസംഘം.
മറ്റുള്ളവരുമായി അധികം സമ്പര്‍ക്കമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്. സ്വന്തം വീട്ടുകാരുമായോ ബന്ധുക്കളുമായോ സുഖകരമായ ബന്ധത്തിലല്ലായിരുന്നു ഈ കുടുംബം. ഇടയ്ക്കിടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇവര്‍ യാത്രകള്‍ പോകാറുണ്ടായിരുന്നു. ആ പതിവ് യാത്രയാണോ അതോ മറ്റ് എന്തെങ്കിലും സംഭവമാണോ ഈ ദുരന്തത്തിന് പിന്നിലെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയ്ക്കും കുഞ്ഞിനും ഒപ്പം ഉണ്ടാവേണ്ടിയിരുന്ന ഭര്‍ത്താവിനെയും ആറ് വയസ്സുകാരിയെയും കാണാതായത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ബിജിയുടെ മാതാപിതാക്കള്‍ ഇന്ന് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കും. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാകും. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചും കാണാതായവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഭര്‍ത്താവിനെയും മൂത്ത മകളെയും കണ്ടെത്തിയാല്‍ മാത്രമേ ഈ ദാരുണ മരണത്തിന് പിന്നിലെ കാരണം കൃത്യമായി വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
എറണാകുളം പിറവം മൂവാറ്റുപുഴയാറ്റില്‍ മുളക്കുളം പാലത്തിന് സമീപം അമ്മയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വലിയ ദുരൂഹതയിലേക്ക്
Advertisement
Advertisement
Advertisement