കൊല്ലം ക്യു.എസ്. റോഡിൽ (QS Road) പ്രവർത്തിക്കുന്ന ‘രാജ് റെസ്റ്റോറന്റിന്’ എതിരെയാണ് അധികൃതർ കടുത്ത നടപടിയെടുത്തത്.
ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസർ കൊല്ലം ആർ.ഡി.ഒ. (RDO) കോടതിയിൽ ഫയൽ ചെയ്ത കേസിൻമേലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അഖിൽ വി. മേനോൻ പിഴ ചുമത്തി വിധി പുറപ്പെടുവിച്ചത്. കൃത്യമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യസാധനങ്ങൾ വിറ്റഴിച്ചതിനും സ്ഥാപനം അശാസ്ത്രീയമായി നടത്തിയതിനുമാണ് ശിക്ഷ.
ഹോട്ടലുകൾക്ക് കർശന നിർദ്ദേശങ്ങൾ
അപകടകരമായ രീതിയിൽ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നത് തടയുന്നതിനായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
ഭക്ഷണ വിതരണം: ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും അടച്ചു സൂക്ഷിക്കേണ്ടതാണ്. ഉപഭോക്താക്കൾക്ക് ഇവ എപ്പോഴും ചൂടോടെ മാത്രമേ വിതരണം ചെയ്യാവൂ.
കുടിവെള്ളം: ഭക്ഷണശാലകളിൽ കുടിക്കുന്നതിനായി നന്നായി ചൂടാക്കി തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാൻ പാടുള്ളൂ.
ലൈസൻസും ശുചിത്വവും: എല്ലാ ഭക്ഷണശാലകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളും ശുചിത്വ നിയമങ്ങളും കർഷനമായി പാലിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനമായ പരിശോധനകൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഭക്ഷ്യസുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കൊല്ലം നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റിന് 20,000 രൂപ പിഴ വിധിച്ചു
Advertisement
Advertisement
Advertisement