ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
ഔദ്യോഗിക സ്കൂൾ ക്ലാസുകൾക്ക് പുറമെ സ്വകാര്യ ട്യൂഷൻ സെന്ററുകൾ നടത്തുന്ന സമ്മർ ക്യാമ്പുകളും അവധിക്കാല ക്ലാസുകളും നിർത്തിവെക്കണം.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം വിദ്യാലയങ്ങൾക്കും നിരോധനം ബാധകമാണ്.
പകൽ സമയങ്ങളിൽ ചൂട് ക്രമാതീതമായി ഉയരുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
ജാഗ്രതാ നിർദ്ദേശം
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ കടുത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു
Advertisement
Advertisement
Advertisement