ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഓട്ടിസം ബാധിതനായ ശ്രീനാഥിനെ ഒന്നാം തീയതി രാവിലെയാണ് സ്പെഷല്‍ സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശ്രീനാഥ് ഇടയ്ക്കിടെ അക്രമാസക്തനാവാറുണ്ടായിരുന്നെന്നും നിയന്ത്രിക്കുന്നതിനായി കെയര്‍ ടേക്കര്‍ മഹേഷ് വടി ഉപയോഗിച്ച് അടിക്കുന്നത് പതിവായിരുന്നുവെന്നു സമീപവാസികള്‍ പറഞ്ഞു. ദേഹമാസകലം അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകം എന്ന് വ്യക്തമായത്. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കൃത്യമായ ലൈസന്‍സ് ഇല്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ മഹേഷിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
തൃശ്ശൂർ കൊടുങ്ങല്ലൂരിൽ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി ശ്രീനാഥ് മരിച്ചത് ക്രൂര മര്‍ദ്ദനത്തിന് വിധേയമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് !!
Advertisement
Advertisement
Advertisement