സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരമാണ് നടപടി. പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
ജില്ലയിൽ തോക്ക്, വാൾ, കുന്തം, ലാത്തി തുടങ്ങിയ ആയുധങ്ങൾ കൈവശം വെക്കുന്നതിനും കൊണ്ടുനടക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ലൈസൻസുള്ള ആയുധങ്ങൾ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം കേസെടുക്കും. (ബാങ്ക് സെക്യൂരിറ്റി, കായിക താരങ്ങൾ എന്നിവർക്ക് നിബന്ധനകളോടെ ഇളവുണ്ട്). ഉടമയുടെ മുൻകൂർ അനുമതിയില്ലാതെ വീടുകളിലോ മതിലുകളിലോ പോസ്റ്ററുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ പാടില്ല. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ അനുവദിക്കില്ല.
ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. പൊതുഖജനാവിലെ പണം ഉപയോഗിച്ചുള്ള സർക്കാർ പരസ്യങ്ങൾക്കും വിലക്കുണ്ട്. യോഗങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. മൈതാനങ്ങൾക്കും ഹെലിപാഡുകൾക്കുമായി ‘സുവിധ’ പോർട്ടൽ വഴി അപേക്ഷിക്കണം.
പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി-വിജിൽ ആപ്പ് ഉപയോഗിക്കാം. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. പരാതികൾ അറിയിക്കുന്നതിനായി 1950 എന്ന നമ്പറിൽ കോൾ സെന്റർ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ പൂർണ്ണ നിഷ്പക്ഷത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി
Advertisement
Advertisement
Advertisement