എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. ജെസ്നയുമായി ബന്ധപ്പെട്ട മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന പ്രമാദമായ കേസാണിത്.
കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പക്ഷെ അന്ന് സിബിഐ ഒരു ഉറപ്പ് നല്‍കിയിരുന്നു. എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു തുമ്പുകിട്ടിയാല്‍ ഞങ്ങള്‍ അന്വേഷണം പുനരാരംഭിക്കാന്‍ തയ്യാറാണെന്നായിരുന്നു സിബിഐ നല്കിയ ഈ ഉറപ്പ്. ഈയിടെ തിരുവനന്തപുരം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജെസ്നയുടെ പിതാവ് ഒരു തുടരന്വേഷണ ഹര്‍ജി നല്കിരുന്നു. ഈ ഹര്‍ജിയില്‍ ചില പുതിയ വസ്തുതകള്‍ ജെയിംസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ജെസ്നയുടെ തിരോധാനം സംബന്ധിച്ചും സംശയിക്കുന്ന ചില വ്യക്തികളെക്കുറിച്ചും ജെസ്നയുടെ പിതാവ് ജെയിംസ് തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യമായി എഴുതി നല്‍കിയിട്ടുണ്ട്. അതില്‍ പ്രത്യേകം ഒരാളെ സംശയിച്ചിട്ടുള്ളതായി അറിയുന്നു. ഇതാണ് സിബിഐ വീണ്ടും എത്താന്‍ കാരണമായിരിക്കുന്നത്. പിതാവ് ചൂണ്ടിക്കാട്ടിയ ഈ സംശയകരമായ വസ്തുതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും കേസന്വേഷിക്കാന്‍ തുനിഞ്ഞിരിക്കുന്നത്. ആറ് മാസത്തേക്കാണ് ഇവിടെ സിബിഐ ഓഫിസ് പ്രവർത്തിക്കുക.
ജെസ്ന ജെയിംസ് ജോസഫ് എന്ന കോളെജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവര്‍ അന്വേഷിച്ചിരുന്നു. പക്ഷെ ഒരു തുമ്പും കിട്ടിയില്ല. 2018ല്‍ മാര്‍ച്ച് 22ന് വീട്ടില്‍ നിന്നും കോളേജിലേക്കെന്നും അവിടെ നിന്നും പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് ജെസ്ന മരിയ ജെയിംസ് പോയത്. ഒരു കീപാഡ് ഫോണ്‍ മാത്രമേ ജെസ്നയുടെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മകളെ കണ്ടിട്ടില്ല. പിന്നീട് പലരും പലയിടത്തും ജെസ്നയെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടങ്ങളിലൊക്കെ ക്രൈംബ്രാഞ്ച് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പത്തനംതിട്ട എംപി ആന്റോ ആന്റണി ഒരിയ്ക്കല്‍ ജെ്സന ബെംഗളൂരുവിലെ മഡിവാളയിലെ ആശ്രയ ഭവനില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരുന്തുംപാറ, പീരുമേട് കൊക്കകളും ശബരിമലക്കാട്ടിലും ജെസ്നയുടെ ശരീരത്തിനായി പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ജെസ്ന വീട്ടില്‍ നിന്നും അവസാനമായി ഇറങ്ങിയ സമയത്ത് ജെസ്നയ്ക്ക് കാര്യമായ ബ്ലീഡിംഗ് ഉണ്ടായിരുന്നതായി സഹോദരി പറയുന്നു. അവള് ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന തുണി അമിതമായി രക്തത്തില്‍ കുളിച്ചിരുന്നു. ഈ തുണി വളരെ നിര്‍ണ്ണായകമായ ഒരു തെളിവായി മാറുന്നത് ജെസ്നയ്ക്ക് ഗര്‍ഭമുണ്ടായിരുന്നോ എന്ന സംശയമാണ്. പക്ഷെ ഈ തുണി ഇന്ന് കോടതിയുടെ പക്കല്‍ ഇല്ല. ഈ തുണി ഡിവൈഎസ്പി പറഞ്ഞതനുസരിച്ച് ഒരു പൊലീസുകാരന് വീട്ടില്‍ നിന്നും കൊണ്ടുപോയതായി പറയുന്നു. പക്ഷെ തെളിവുകളുടെ കൂട്ടത്തില്‍ ഇന്ന് ആ തുണി ഇല്ല. ജെസ്നയുടെ ചേച്ചി ഇതിന്റെ ഒരു ഫോട്ടോ എടുത്തിരുന്നു. ഇത് മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. ആ തുണി ഉണ്ടായിരുന്നെങ്കില്‍ ഗര്‍ഭിണിയായിരുന്നു എന്ന സംശയം തീര്‍ക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമായിരുന്നു. നിര്‍ണ്ണായക തെളിവാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജിലെ ബികോം വിദ്യാര്‍ത്ഥിനി ജസ്ന തിരോധാനത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ സിബിഐ എത്തുന്നു : കാണാതായിട്ട് 8 വർഷം !!
Advertisement
Advertisement
Advertisement