breaking news New

ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് : കോട്ടായി സ്വദേശിയായ ശിവദാസനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ 25നാണ് ശിവദാസന്റെ ഭാര്യ ദീപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് ആദ്യം പൊലീസ് കരുതിയത്. എന്നാൽ പിന്നീട് ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

ആറു വർഷം മുമ്പാണ് ശിവദാസനും ദീപികയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കുട്ടികളില്ലാത്തതിനെ തുടർന്ന് ദീപിക കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ അവസ്ഥ പ്രയോജനപ്പെടുത്തി ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന ആശയം ശിവദാസനാണ് മുന്നോട്ടുവെച്ചത്.

ഒരു സാരിയിൽ ഒരുമിച്ച് തൂങ്ങാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ ദീപിക ജീവനൊടുക്കിയപ്പോൾ ശിവദാസൻ പിൻമാറി. ഇരുവർക്കും മരിക്കാനായി സാരികൊണ്ട് രണ്ട് കുടുക്കുണ്ടാക്കി. ദീപികയ്‌ക്കുള്ള കുടുക്ക് മുറുകുന്ന തരത്തിലും ശിവാനന്ദന്റെ കഴുത്തിലിട്ടത് ഒരുതരത്തിലും മുറുകാത്ത തരത്തിലുമുള്ളതായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തിയതിൽ ശിവാനന്ദന്റെ കഴുത്തിൽ ഒരു പാടുപോലും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

തുടർന്ന് ഭാര്യ മരിച്ചുവെന്ന വിവരം സമീപവാസികളെ അറിയിക്കുകയുമായിരുന്നു. സാരിയിൽ കെട്ടിത്തൂങ്ങിയ ദീപികയെ കെട്ടഴിച്ചിറക്കി നിലത്തുകിടത്തിയ ശേഷമാണ് ശിവാനന്ദൻ നാട്ടുകാരെ വിവരമറിയിച്ചത്. ആദ്യം ദീപികയ്‌ക്ക്‌ അപസ്‌മാരം വന്നതാണെന്ന്‌ നാട്ടുകാരോട്‌ പറഞ്ഞെങ്കിലും സാരികെട്ടിയതുകണ്ട് ചോദിച്ചതോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്ന് സമ്മതിച്ചു.

പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ശിവദാസൻ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5