പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. 2026 ജനുവരി 13-നാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് (G.O (Rt) 19/2026/ Revenue) പുറത്തിറങ്ങിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
പദ്ധതിയുടെ വിസ്തൃതിയും രൂപരേഖയും കൊട്ടാരക്കര, മൈലം വില്ലേജുകളിലായി ഏകദേശം 6.2432 ഹെക്ടർ (15.5 ഏക്കർ) ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ബൈപാസിന്റെ ആകെ നീളം 2.8 കിലോമീറ്റർ ആണ്. ഇതിൽ 1.6 കിലോമീറ്റർ റോഡും 1.2 കിലോമീറ്റർ നീളമുള്ള ഫ്ലൈ ഓവറും ഉൾപ്പെടുന്നു. നാലുവരി പാതയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. റോഡിന് 23 മീറ്ററും ഫ്ലൈ ഓവറിന് 20 മീറ്ററും വീതിയുണ്ടാകും.
ബൈപാസിന്റെ അലൈൻമെന്റ് താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
കൊട്ടാരക്കര – തിരുവനന്തപുരം എം.സി റോഡിൽ ലോവർ കരിക്കത്തെ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് ആരംഭിക്കുന്നു.
പുലമണിൽ ദേശീയപാതയ്ക്ക് കുറുകെ മേൽപ്പാലമായി കടന്നുപോകുന്നു.
ഗോവിന്ദമംഗലം റോഡിലൂടെ മൈലം വില്ലേജ് ഓഫീസിന് സമീപം വീണ്ടും എം.സി റോഡിൽ ചേരുന്നു.
കേരള റോഡ് ഫണ്ട് ബോർഡ് (KRFB) ആണ് ഈ പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി പ്രവർത്തിക്കുന്നത്. ഭൂമിയേറ്റെടുക്കലിനായി കിഫ്ബി വഴി 110.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തുടർനടപടികളും സമയപരിധിയും ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി പ്രത്യേക തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികാഘാത പഠന റിപ്പോർട്ട് വിദഗ്ദ്ധ സമിതി പരിശോധിച്ചതിന് ശേഷമാണ് ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഭൂമി സംബന്ധിച്ച ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ 60 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
തുടർന്ന് വിളകൾ, കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയുടെ വിലനിർണ്ണയം നടത്തി ബേസിസ് വാല്യു റിപ്പോർട്ട് (BVR) പ്രസിദ്ധീകരിക്കും.
സ്ഥലം നഷ്ടപ്പെടുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കും.
2026 മാർച്ചോടെ നഷ്ടപരിഹാര തുക വിതരണം ചെയ്യാനും 2027-ൽ ബൈപാസ് യാഥാർത്ഥ്യമാക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഭൂമിയേറ്റെടുക്കൽ പൂർത്തിയായാൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൊട്ടാരക്കര നഗരത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയിൽ വിഭാവനം ചെയ്ത കൊട്ടാരക്കര ബൈപാസ് പദ്ധതി നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് കടക്കുന്നു
Advertisement
Advertisement
Advertisement