വിപിൻ കുമാറിനെ തല്ലിയെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്ത് വരണമെന്നാണ് ആഗ്രഹമെന്നും നടൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇയാൾ പറയുന്നത് കള്ളമാണെന്നും വിപിൻ കുമാർ ഫെഫ്കയിൽ അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വിപിൻ കുമാറിൻ്റെ കണ്ണട താൻ വലിച്ചെറിഞ്ഞു എന്ന് പറയുന്നത് സത്യമാണ്. എന്നാൽ മർദ്ദിച്ചിട്ടില്ല. പരാതി പൂർണമായും നിഷേധിക്കുന്നു. മലയാള സിനിമയിലെ പ്രമുഖയായ ഒരു സ്ത്രീ വിളിച്ചു വിപിനെ കുറിച്ച് തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചിരുന്നു. വിപിനെതിരെ സിനിമ മേഖലയിലെ പല സ്ത്രീകളും മുൻപ് സിനിമ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. വിപിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നിരവധി പേർ വിപിനിനെതിരെ പരാതി പറഞ്ഞിരുന്നു. എന്നാൽ തെളിവില്ലായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
തന്റെ സുഹൃത്തായ ടോവിനോയെ പോലും പ്രശ്‌നത്തിൽ ഉൾപെടുത്തുന്ന രീതിയിലേക്ക് വരെ എത്തി എന്നും അത് കൊണ്ടാണ് വിശദീകരണം നൽകാം എന്ന് തീരുമാനിച്ചത് എന്നും മാധ്യമങ്ങളോടായി ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
മാനേജരെ താൻ മർദിച്ചിട്ടില്ലെന്ന് ആവർത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ
Advertisement

Advertisement

Advertisement

