ബധിരതയും കേൾവിക്കുറവും ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി മാറിയിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
നിലവിൽ 430 ദശലക്ഷം ആളുകൾ കേൾവിക്കുറവ് അനുഭവിക്കുന്നു. ഭാവിയിൽ 10 പേരിൽ ഒരാൾക്ക് കേൾവിക്കുറവ് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
ബധിരത എന്നത് ഉച്ചത്തിലുള്ള ശബ്ദങ്ങൾ പോലും കേൾക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ്. ചെവിയുടെ ഒന്നോ അതിലധികമോ ഭാഗങ്ങൾ ഫലപ്രദമായി പ്രവർത്തിക്കാത്തപ്പോഴാണ് ബധിരതയും കേൾവിക്കുറവും ഉണ്ടാകുന്നത്.
സാധാരണ കേൾവിശക്തി രണ്ട് ചെവികളിലും 20 ഡെസിബെലോ അതിൽ കൂടുതലോ ആണ്. നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഗ്രൂപ്പിലെ ഒരാൾക്ക് സംഭാഷണങ്ങളോ ഉച്ചത്തിലുള്ള ശബ്ദങ്ങളോ കേൾക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, കേൾവിക്കുറവ് ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
കേൾവി കുറവ് നേരിയ തോതിലോ മിതമായോ, അമിതമായോ, ഗുരുതരമായോ ഉണ്ടാകാം. ഒരു ചെവിയെ മാത്രമോ രണ്ട് ചെവികളെയോ ഇത് ബാധിക്കാം. കേൾവി കുറവുള്ള ആളുകൾക്ക് ശ്രവണസഹായികൾ, കോക്ലിയർ ഇംപ്ലാന്‍റുകൾ, മറ്റ് സഹായ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ കേൾവി കുറവ് പരിഹരിക്കാനാകും. എന്നാൽ ഒട്ടും തന്നെ കേൾവി ഇല്ലാത്തവരാണ് ബധിരർ. ഇക്കൂട്ടർ ആശയവിനിമയം നടത്താൻ ആംഗ്യ ഭാഷകൾ ഉപയോഗിക്കുന്നു.
കേൾവി കുറവ് ഒരു രാത്രി കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. പ്രാരംഭഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നത് പ്രശ്‍നം ഗുരുതരമാകാൻ കാരണമാകും. ഇത് ബധിരതിയിലേക്ക് വരെ നയിച്ചേക്കാം.
കേൾവിക്കുറവിന്‍റെ ചില പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം...
ശാന്തമായ അന്തരീക്ഷത്തിൽ പോലും സംഭാഷണങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട് നേരിടുക
മറ്റുള്ളവർ പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയാതെ വരുന്നതിനാൽ സംഭാഷണം ആവർത്തിക്കാൻ ആവശ്യപ്പെടുക
സംഭാഷണങ്ങൾ പിന്തുടരുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക
ഉച്ചത്തിൽ സംസാരിക്കുക
കേൾവി കുറവ് നികത്തനായി ടിവി കാണുകയോ പട്ടു കേൾക്കുകയോ ചെയ്യുമ്പോൾ ശബ്‌ദം കൂട്ടുക
ചെവിയിൽ നിന്ന് മൂളൽ, മുഴക്കം എന്നിവ അനുഭവപ്പെടുക
ഫോൺ റിംഗ് ചെയ്യുമ്പോഴോ വാതിലിൽ മുട്ടുകയോ ചെയ്യുമ്പോഴുള്ള ശബ്‌ദങ്ങൾ കേൾക്കാൻ ബുദ്ധിമുട്ട് നേരിടുക
ഫോണിലൂടെയുള്ള സംഭാഷണങ്ങൾ കേൾക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ്
കേൾവിക്കുറവിന്‍റെ ചില പ്രാരംഭ ലക്ഷണങ്ങൾ.
പ്രതിരോധം ചെറുപ്രായത്തിൽ തന്നെ ആരംഭിക്കുന്നു. ജനനത്തിനു മുമ്പും പ്രസവത്തിനു മുമ്പും ഉള്ള കാലഘട്ടങ്ങൾ മുതൽ വാർദ്ധക്യം വരെ, ജീവിതത്തിലുടനീളം കേൾവിക്കുറവ് തടയേണ്ടത് അത്യാവശ്യമാണ്.
പൊതുജനാരോഗ്യ നടപടികൾ നടപ്പിലാക്കുന്നതിലൂടെ തടയാൻ കഴിയുന്ന ഒഴിവാക്കാവുന്ന കാരണങ്ങളാലാണ് ഏകദേശം 60% കേൾവിക്കുറവും ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 2.5 ബില്യൺ ആളുകൾക്ക് കേൾവിക്കുറവ് അനുഭവപ്പെടുമെന്ന് ലോകാരോഗ്യ സംഘടന !!!
Advertisement

Advertisement

Advertisement

