ഒരു വെബ് സെർവറിൽ 184 ദശലക്ഷം റെക്കോർഡുകൾ അടങ്ങിയ ഒരു അജ്ഞാത ഡാറ്റാബേസ് കണ്ടെത്തിയെന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തൽ.
ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം, ഇമെയിൽ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പാസ്‌വേഡുകൾ ചോർന്നു. ഡെവലപ്പർ അക്കൗണ്ടുകളും ചില സർക്കാർ പോർട്ടലുകളും ഉൾപ്പെടെയുള്ള ലോഗിൻ വിവരങ്ങൾ ചോർന്നു.
ഫോർബ്‌സ് റിപ്പോർട്ട് അനുസരിച്ച്, 16 ബില്യൺ പാസ്‌വേഡുകൾ അടങ്ങിയ ലോഗിൻ വിവരങ്ങൾ ചോർന്നതായി ഗവേഷകർ സ്ഥിരീകരിച്ചു. ഈ ഡാറ്റാ ചോർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം ഇൻഫോസ്റ്റീലർമാരാണെന്ന് ഗവേഷകർ പറയുന്നു.
ഫിഷിങ് ആക്രമണങ്ങൾ, അക്കൗണ്ടുകൾ ഹാക്ക് ചെയ്യൽ, വാണിജ്യസ്ഥാപനങ്ങളുടെ ഇമെയിലുകൾ കയ്യടക്കൽ തുടങ്ങിയ ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവ ഉപയോഗിക്കാനാവും.
2025 തുടക്കം മുതൽ വിവരച്ചോർച്ച അന്വേഷിക്കുന്ന ഗവേഷകർ 10 ലക്ഷം മുതൽ 35 ലക്ഷം വരെ റെക്കോർഡുകൾ അടങ്ങുന്ന 30 ഡേറ്റാ സെറ്റുകളാണ് ആഗോളതലത്തിൽ കണ്ടെത്തിയത്.
അതിൽ ഏകദേശം 1600 കോടിയോളം റെക്കോർഡുകൾ അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് പാസ് വേഡുകൾ ഉൾപ്പടെയുള്ള ലോഗിൻ വിവരങ്ങൾ ആണിവ. ക്ലൗഡ് സ്‌റ്റോറേജുകളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇത്തരം ലോഗിൻ വിവരങ്ങൾ ചിലപ്പോൾ ഏതെങ്കിലും സൈബർ കുറ്റവാളിയുടെ കയ്യിൽ എത്തിയേക്കാം. ആ ഡേറ്റാബേസിൽ നിങ്ങളുടെ ലോഗിൻ വിവരങ്ങളും ഉണ്ടായിരിക്കാം !!!
ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച സൈബർ സ്‌പെയ്‌സിൽ സംഭവിച്ചതായി സൈബർ സുരക്ഷാ വിദഗ്ധർ !!!
Advertisement

Advertisement

Advertisement

