breaking news New

ഇതര കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ആഗോളതലത്തില്‍ താപനില കുതിച്ചുയരുന്നതിനിടെ, ശക്തിയാര്‍ജ്ജിക്കുന്ന എല്‍ നിനോ പ്രതിഭാസം ഭൂമിയെ കൂടുതല്‍ പ്രക്ഷുബ്ധമായ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ കടുത്ത മുന്നറിയിപ്പ് !!

// //

പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന അപൂര്‍വ്വമായ വര്‍ദ്ധനവ് വരും മാസങ്ങളില്‍ ലോകമെമ്പാടും അതിരൂക്ഷമായ ഉഷ്ണതരംഗങ്ങള്‍, കടുത്ത വരള്‍ച്ച, അപ്രതീക്ഷിത പ്രളയം എന്നിവയ്ക്ക് കാരണമാകുമെന്ന് യു.എന്‍. സഭയും ശാസ്ത്രജ്ഞരും വ്യക്തമാക്കി.'കഴിഞ്ഞ മാസം എല്‍ നിനോ നമ്മുടെ വീട്ടുപടിക്കല്‍ എത്തിയെന്നാണ് ഞാന്‍ മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ അത് വീടിനുള്ളിലേക്ക് കടന്നുകയറി താപനില കുത്തനെ ഉയര്‍ത്തുകയാണ്,' ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക പങ്കുവെച്ചു. 'കാട്ടുതീയും ഉഷ്ണതരംഗങ്ങളും കൊണ്ട് ഇതിനകം തന്നെ കത്തിജ്വലിക്കുന്ന ഒരു ഗ്രഹത്തിലേക്ക് കൂടുതല്‍ ഇന്ധനം പകരുകയാണ് ശക്തിയാര്‍ജ്ജിക്കുന്ന എല്‍ നിനോ ചെയ്യുന്നത്. എന്നാല്‍ ഇത് തുടക്കം മാത്രമാണെന്നാണ് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്,' ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

കൊളംബിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനമനുസരിച്ച്, പസഫിക് സമുദ്രത്തിലെ താപനില അളക്കുന്ന നിര്‍ണായക മേഖലകളില്‍ എല്‍ നിനോ രൂപപ്പെട്ട ശേഷമുള്ള ആദ്യ ആഴ്ചകളില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്ന ഈ പ്രതിഭാസം 2027 വസന്തകാലം വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഭൂമിയില്‍ താപനില ഇത്രയധികം ഉയരുന്നതിന് പ്രധാന കാരണം കല്‍ക്കരി, എണ്ണ, വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണെന്നും ഇതിന്റെ അനന്തരഫലങ്ങള്‍ മനുഷ്യരാശിക്കുമേല്‍ വലിയ ഭീഷണിയാണെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. വരും മാസങ്ങളില്‍ ഇന്ത്യ, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും കടുത്ത വരള്‍ച്ചയ്ക്കും കാട്ടുതീക്കും സാധ്യതയുണ്ടെന്നും അതേസമയം ചില മേഖലകളില്‍ കനത്ത മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.

അടിയന്തരമായി വന്‍തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാനും ലോക രാജ്യങ്ങളോട് യു.എന്‍. ആഹ്വാനം ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t